ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത 50കാരനായ ഒമാന്‍ സ്വദേശിയെ പൊലീസ് പിടികൂടി. ഒരാഴ്ച്ചക്കിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ വിവാഹം ചെയ്തത്. അല്‍ മദ്സാരി റാഷെദ് മസൗദ് റാഷിദ് എന്ന 61കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ഇടനിലക്കാരായി നിന്നവരേയും പെണ്‍കുട്ടികളുടെ മാതാപിതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനിലക്കാരായി നിന്ന മൂന്ന് പേര് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. തലാബ്കട്ടയിലെ റാഷിദിന്റെ ഫ്ളാറ്റില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി വിവാഹക്കാര്യം പോലീസിനെ അറിയിച്ചപ്പോഴാണ് വിവരം പുറംലോകമറിയുന്നത്.
വിവാഹസമയത്തിന് റാഷിദ് തന്റെ അമ്മക്ക് 60,000 രൂപ നല്‍കിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് റാഷിദിന്റെ ഫ്ളാറ്റില്‍ വെള്ളിയാഴ്ച്ച റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് 18 തികയാത്ത മറ്റൊരു പെണ്‍കുട്ടിയേയും റാഷിദ് വിവാഹം കഴിച്ച കാര്യം പോലീസ് കണ്ടെത്തിയത്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വിവാഹസമയത്ത് ഇയാള്‍ 80,000 രൂപ നല്‍കിയിരുന്നു. പെണ്‍കുട്ടിയെ റാഷിദ് ലൈംഗികമായി ഉപദ്രവിച്ചെന്നും പോലീസ് പറയുന്നു.
ശൈശവ വിവാഹ നിരോധന നിയമപ്രകാരവും ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമപ്രകാരവുമുള്ള രണ്ട് കേസുകളാണ് റാഷിദിനെതിരേയും ഇടനിലക്കാര്‍ക്കെതിരെയും പോലീസ് എടുത്തിരിക്കുന്നത്. അതേസമയം, വിവാഹത്തിനു വേണ്ടി സമര്‍പ്പിച്ച രേഖകളില്‍ പെണ്‍കുട്ടിക്ക് 19 വയസായെന്ന് രേഖപ്പെടുത്തിയിരുന്നെന്നും സംഭവത്തില്‍ അറസ്റ്റിലായ ഖാസി നിരപരാധിയാണെന്നുമാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: