മുസാഫര്‍നഗര്‍: മുസാഫര്‍ നഗര്‍ വര്‍ഗീയ കലാപത്തെത്തുടര്‍ന്നുണ്ടായ ബലാത്സംഗക്കേസിന്റെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. വേദ് പാല് എന്നയാള്ക്കെതിരേയുള്ള കുറ്റപത്രമാണ് കഴിഞ്ഞദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നരേണ്ടര് മുമ്പാകെ അന്വേഷണം സംഘം സമര്‍പ്പിച്ചത്. ഇയാള്‍ക്കെതിരെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പുംഗണാ ഗ്രാമത്തില്‍നിന്നും വേദ്പാലിനും മറ്റു നാലുപേര്‍ക്കുമെതിരെ ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ നല്കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു നാലുപേര്‍ സച്ചിന്, സണ്ണി, അജിത്, യോഗേഷ് എന്നിവരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ കേസില്‍ വേദ്പാലിന്റെ ജൂഡീഷ്യല്‍ കസ്റ്റഡി മെയ് രണ്ടു വരെ നീട്ടാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കുമാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് നടന്ന അക്രമങ്ങളില്‍ 27 പേര്‍ക്കെതിരെ ഏഴ് ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലൊന്നില്‍ ഇരയായവരില്‍ ഒരാള്‍ കൂറുമാറിയതിനാല്‍ അതൊഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ നിലവില്‍ അഞ്ച് കേസുകളാണുള്ളത്.
കേസില്‍ 22 പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. ഇതില്‍ 20 പേര് ഒളിവിലാണത്രെ. മറ്റൊരു ബലാത്സംഗക്കേസില്‍ റോക്കി എന്നൊരാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന 20 പേരുടെ വിവരമാണ് അന്വേഷണ സംഘം കോടതിയില്‍ ബോധ്യപ്പെടുത്തിയിട്ടുള്ളത.് അവര്‍ക്കെതിരെയാണ് മേല്‍ നടപടികള്‍ക്ക് പരിഗണിച്ചിട്ടുള്ളതും.
കഴിഞ്ഞവര്‍ഷം മുസാഫര്‍ നഗര്‍, ഷാംലി എന്നീ ജില്ലകളുള്‍പ്പെടെ സംസ്ഥാനത്തെ പടിഞ്ഞാറന്‍ ഭാഗത്തെ ബാധിച്ച വര്‍ഗീയകലാപത്തില്‍ 60 പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര് ഭവനരഹിതരാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: