മോണ്ടെ കാര്‍ലോ: സ്വന്തം നാട്ടുകാരനായ ഇതിഹാസ താരം റോജര്‍ ഫെഡററെ മറിച്ചിട്ട സ്വിറ്റ്സര്‍ലാന്റിന്റെ പുത്തന്‍ സ്റ്റാര്‍ സ്റ്റാനിസ്ലാസ് വാവ്റിങ്ക മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസില്‍ ജേതാവായി. മൂന്നു സെറ്റു നീണ്ട കലാശപ്പോരാട്ടത്തില്‍ 4-6, 7-6, 6-2 എന്ന സ്കോറിനായിരുന്നു വാവ്റിങ്കയുടെ ജയം. കരിയറില്‍ ഇതു രണ്ടാംതവണയാണ് വാവ്റിങ്ക ഫെഡററെ തോല്‍പ്പിക്കുന്നത്. മോണ്ടി കാര്‍ലോ ഫൈനലില്‍ ഫെഡറര്‍ക്ക് അടിതെറ്റുന്നത് നാലാം തവണയും.
വാശിയേറിയ ഫൈനലില്‍ വാവ്റിങ്കയുടെ അഞ്ചാം ഗെയിം ഭേദിച്ച് ഫെഡററാണ് അപ്രമാദിത്വം നേടിയത്. സ്വന്തം സര്‍വ് കാത്തു സൂക്ഷിച്ച ഫെഡറര്‍ ആ സെറ്റ് കൈപ്പിടിയില്‍ ഒതുക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ വാവ്റിങ്ക 2-0ത്തിന് ലീഡെടുത്തു. തിരിച്ചടിച്ച ഫെഡറര്‍ ഒപ്പമെത്തി. ഒടുവില്‍ ടൈബ്രേക്കില്‍ സെറ്റ് വാവ്റിങ്കയ്ക്ക് ഒപ്പംനിന്നു. നിര്‍ണായക മൂന്നാം സെറ്റില്‍ ഫെഡറര്‍ക്ക് വാവ്റിങ്ക യാതൊരു പഴുതും നല്‍കിയില്ല. ഡബിള്‍ ബ്രേക്കിലൂടെ 4-0ത്തിനു മൂന്നില്ക്കയറിയ വാവ്റിങ്ക അതിവേഗം ചാമ്പ്യന്‍ഷിപ്പ് പോയിന്റിലേക്ക് സര്‍വ് തൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: