ഇടുക്കി: കുമളി ബസ്റ്റാന്‍ഡില്‍ യുവതിയെ കാമുകന് കുത്തിക്കൊന്നു. തമിഴ്നാട് ലോവര്‍ക്യാമ്പ് സ്വദേശിനി അന്നലക്ഷ്മി(30)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മണികണ്ഠനെ നാട്ടുകാര്‍ ഓട്ടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ അന്ന ലക്ഷ്മിയെ തോട്ടം തൊഴിലാളികള്‍ ലോവര്‍ പെരിയാര്‍ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും മരിക്കുകയായിരുന്നു. ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് മണികണ്ഠനും അന്ന ലക്ഷ്മിയും. ഭാര്യഭര്ത്താക്കന്മാരല്ലെങ്കിലും ഇവര്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നേരത്തേ വിവാഹിതരായ ഇരുവരും ആ ബന്ധങ്ങള്‍ ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ഇവര്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്. അന്ന ലക്ഷ്മിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ ആളുകള്‍ സ്റ്റാന്റിലേക്ക് എത്തിക്കൊണ്ടിരുന്ന സമയത്താണ് കൊലപാതകം നടന്നത്. തമിഴ്നാട്ടിലേക്ക് പോകാനുള്ള യാത്രക്കാരും കച്ചവടക്കാരും മാത്രമാണ് സ്റ്റാന്റില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: