ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരി സഹമന്ത്രിയായിരുന്ന ദാസരി നാരായണ റാവുവിനെ സിബിഐ ചോദ്യം ചെയ്തു. കല്‍ക്കരിപ്പാടം അനുവദിക്കാന്വേണ്ടി വ്യവസായി നവീന്‍ ജിന്‍ഡാലിന്റെ കമ്പനി ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡില്‍ നിന്ന് 2.25 കോടി രൂപ കൈക്കൂലി സ്വീകരിച്ചുവെന്നതാണ് കേസ്.
ജിന്‍ഡലിന്റെ ഓഫീസിലും വീട്ടിലും റാവുവിന്റെ ഹൈദരാബാദിലെ വസതിയിലുമുള്‍പ്പെടെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കോണ്‍ഗ്രസ് എംപി കൂടിയാണ് ജിന്‍ഡാല്‍. കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന ആദ്യ കേന്ദ്ര മന്ത്രിയാണ് ദാസരി നാരായണ റാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: