ന്യൂദല്‍ഹി: സിഖ് വിരുദ്ധകലാപത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലര്‍ക്ക് കഌന്‍ ചിറ്റു നല്കിയ മുന്‍പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രകടനം, ജലപീരങ്കി പ്രയോഗം. അകാലി ദളിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് സിഖുകാര്‍ പങ്കെടുത്ത പ്രകടനം കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്പില് വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രകടനക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ബാരിക്കേഡ് തള്ളിയിട്ട് അകത്തു കടക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞായിരുന്നു ജലപീരങ്കി പ്രയോഗിച്ചത്. അന്തരീക്ഷം ഏറെനേരം സംഘര്‍ഷഭരിതമായിരുന്നു.
84ലെ സിഖ് വിരുദ്ധ കലാപത്തില്‍ ടൈറ്റ്ലര്‍ നിരപരാധിയാണെന്നും ഒരു കോടതിയും ടൈറ്റ്ലര്‍ കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഒരു ടിവി അഭിമുഖത്തില്‍ അമരീന്ദര്‍ സിംഗ് പറഞ്ഞത്. ടൈറ്റ്ലര്‍ക്ക് കഌന്‍ ചിറ്റു നല്‍കിയത് തന്നെ ഞെട്ടിച്ചുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞത്. എന്നാല്‍ താന്‍ ആര്‍ക്കും കഌന്‍ ചിറ്റു നല്‍കിയിട്ടില്ലെന്നും ബാദല്‍ തന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് അമരീന്ദറിന്റെ പ്രതികരണം. 84ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ ആയിരക്കണക്കിന് സിഖുകാരെയാണ് കോണ്‍ഗ്രസുകാര്‍ കൊന്നൊടുക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ ടൈറ്റ്ലറും സജ്ജന്‍ കുമാറുമാണ് അന്ന് ദല്‍ഹിയിലെ കലാപത്തിന് നേതൃത്വം വഹിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: