എരുമേലി: റേഷന്‍ കടകളില്‍ അരിയും മണ്ണെണ്ണയും വന്നിട്ടുണ്ടെന്ന് സപ്ലൈ ഓഫീസിന്റെ അറിയിപ്പ് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാധനങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. പത്രവാര്‍ത്ത അറിഞ്ഞ് റേഷന്‍ കടകളിലെത്തിയവര്‍ കടുത്ത ദുരിതത്തിലുമായി. കാര്‍ഡ് ഉടമകള്‍ക്ക് 9കിലോ അരിയും ഒരു ലിറ്റര്‍ മണ്ണെണ്ണയും 2 കിലോഗ്രാം ഗോതമ്പുമാണ് വിതരണത്തിനായി റേഷന്‍ കടകളില്‍ വന്നിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസ് വാര്‍ത്ത നല്‍കിയിരുന്നു. എരുമേലി റേഷന്‍ മൊത്തവിതരണ കേന്ദ്രത്തിനു കീഴില്‍ 34 റേഷന്‍ കടകളാണുള്ളത്. എന്നാല്‍ കാഞ്ഞിരപ്പള്ളി റേഷന്‍ മൊത്ത വിതരണ കേന്ദ്രത്തില്‍ സാധനങ്ങള്‍ ലഭ്യമാണെന്നും റേഷന്‍ കടക്കാര് പറയുന്നു.
താലൂക്ക് സപ്ലൈ ഓപീസര്‍ കാര്‍ഡൊന്നിന് 9 കിലോ അരി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 8 കിലോഗ്രാം മാത്രമേ നല്കാനാകൂവെന്നാണ് അധികൃതരും പറയുന്നത്.
റേഷന്‍ കടകളിലെ സാധനങ്ങളുടെ ലഭ്യതക്കുറവ് മലയോര മേഖലയിലെ ജനങ്ങളെയാണ് കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്. റേഷന്‍ കടകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തുന്നതിനുമുമ്പ് സപ്ലൈ ഓഫീസ് റേഷന്‍ സാധനങ്ങള്‍ വന്നിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത് ജനങ്ങളെപ്പോലെതന്നെ വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: