തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട പ്രചാരണത്തിലെ മേല്‍ക്കൈ പിന്നീട് നഷ്ടമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കെപിസിസി നിര്‍വാഹക സമിതിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ രണ്ടാംഘട്ട പ്രചാരണത്തോടെ മുന്‍തൂക്കം കുറഞ്ഞു.
പ്രചരണവേളയില്‍ ഉണ്ടായ വിവാദങ്ങളും സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. എങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് 15 സീറ്റുകള്‍ നേടുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ആവര്‍ത്തിച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: