തിരുവനന്തപുരം: എട്ടുമാസം ഗര്‍ഭിണിയായ അമ്മയുടെ ഹൃദയം നിലച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാത്ത ഇരട്ടക്കുട്ടികളുടെയും തുടര്‍ന്ന് സങ്കീര്‍ണ്ണമായ എഗ്മോ ചികിത്സയിലൂടെ അമ്മയുടെയും ജീവന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചു.
എട്ടുമാസം ഗര്‍ഭിണിയായ തമിഴ്നാട് സ്വദേശിനിയായ ഇരുപത്തി ഒന്‍പതുകാരി ശക്തമായ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ രോഗിയെ അടിയന്തര ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ കിംസ് ആശുപത്രിയിലേക്ക് എത്തിക്കുവാന്‍ നിര്‍ദ്ദേശിച്ചു. കിംസ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.പീറ്റര്‍ കെ.ജോസഫ് ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതായി സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഗൈനക്കോളജിസ്റ്റ് ഡോ.റഫീക്കയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തോ. ശസ്ത്രക്രിയയ്ക്കുശേഷം ഹൃദയം നിലച്ച അവസ്ഥയില്‍ കാര്‍ഡിയോ പള്‍മനറി റെസിസിറ്റേഷനിലൂടെ ചെറിയ രീതിയില്‍ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തിരിച്ചുകൊണ്ടുവരുവാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. വെറും പത്തുശതമാനം മാത്രമായിരുന്നു ഈ സമയത്ത് ഹൃദയത്തിന്റെ പ്രവര്‍ത്തനം. തുടര്‍ന്ന് കിംസിലെ ഹൃദയശസ്ത്രക്രിയ വിഭാഗം തലവന്‍ ഡോ.ഫാസില്‍ അസീമിന്റെ നേതൃത്വത്തിലുള്ള സംഘം രോഗിക്ക് സങ്കീര്‍ണമായ എക്മോ ചികിത്സ നല്കുവാന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: