തിരുവല്ല: വിലയിടിവും ഉല്‍പ്പാദനക്കുറവും മൂലം വന്‍ നഷ്ടത്തിലായ റബര്‍കൃഷി കര്‍ഷകര്‍ ഉപേക്ഷിക്കുന്നു. സീസണ് തീരുന്നതിന് മുമ്പുതന്നെ കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തിയിരിക്കുകയാണ്. വിലയിടിവ് മൂലമുള്ള നഷ്ടം സഹിക്കവയ്യാതെ പാട്ടകൃഷിക്കാര് തോട്ടം ഉപേക്ഷിച്ചു പോകുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. 2 വര്‍ഷം മുമ്പ് 240 രൂപവരെ ഉയര്‍ന്ന റബര്‍വില ഇപ്പോള്‍ 150രൂപയില്‍ താഴെയായി. ബുധനാഴ്ച 147 രൂപായിരുന്നു വില. ഇറക്കുമതി തീരുവ കുറച്ച് വ്യവസായികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരം ഒരുക്കിയ കേന്ദ്രനയമാണ് വിലയിടിവിന് കാരണമായത്.
വാജ്പേയി സര്‍ക്കാരിെന്റ കാലത്ത് ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതുമൂലം അന്ന് റബ്ബറിന് റെക്കോഡ് വില ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കര്‍ഷകരെ തഴഞ്ഞ് വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചത്. ഇറക്കുമതി തീരുവ 20 രൂപയില്‍ നിന്ന് 34 രൂപയാക്കണമെന്ന് 2013 ഫെബ്രുവരിയില്‍ തീരുമാനിച്ചെങ്കിലും ധനമന്ത്രാലയം അനുമതി നല്‍കിയത് ഡിസംബര്‍ 20ന് മാത്രാണ്. ഈ പത്തു മാസത്തിനുള്ളില്‍ വന്‍ ലാഭമാണ് ഇറക്കുമതിയിലൂടെ കമ്പനികള്‍ കൊയ്തത്. തീരുവ കുറച്ച കാലത്ത് 200 ശതമാനത്തിലധികമാണ് ഇറക്കുമതി വര്‍ധിച്ചത്. 2008ല്‍ ഇവിടെ ഉപയോഗിച്ചിരുന്ന റബറിന്റെ ഒരു ശതമാനം മാത്രമായിരുന്നു ഇറക്കുമതിയുണ്ടായിരുന്നത്. ഇറക്കുമതി തീരുവ 2ല്‍നിന്ന് 34 ആക്കിയപ്പോള്‍ റബര്‍ വില 160 ആയി ഉയര്‍ന്നെങ്കിലും പിന്നീട് വില വീണ്ടും ഇടിഞ്ഞു. തീരുവ കുറഞ്ഞ കാലയളവില്‍ വന്‍വ്യവസായികള്‍ ഇറക്കുമതി ചെയ്ത വന്റബ്ബര്ശേഖരമാണ് പിന്നീട് വില ഇടിയാന്‍ കാരണമാക്കിയത്.
രാജ്യത്ത് ഏറ്റവും കുടുതല്‍ റബര്‍ ഉല്പാദിപ്പിക്കുന്നത് കേരളത്തിലാണ്. മൊത്തം ഉല്‍പ്പാദനത്തിന്റെ 98 ശതമാനവും കേരളത്തിലാണ്. ഉല്‍പ്പാദനത്തില്‍ അധികവും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ്. 12ലക്ഷത്തോളം ചെറുകിട കര്‍ഷകരാണ് ഈ മേഖലയിലുള്ളത്. ചൂടും തുടര്‍ച്ചയായ മഴയും കനത്ത മഞ്ഞും ഉല്‍പ്പാദനത്തെ ഏറെ ബാധിച്ചു. ഇലകൊഴിച്ചിലും വ്യാപകമായിരുന്നു. ഇതിനൊപ്പം ടാപ്പിങ് കൂലി കൂടിയതും കൃഷി നഷ്ടത്തിലാകാന്മുണ്ട്.
കാടുതെളിക്കുന്നതിനും കോണിയില്‍ കയറി ചില്ല വെട്ടുന്നതിനും മരുന്ന് ഇടുന്നതിനും കൂലി കൂടുതലാണ്. ടാപ്പിംഗിനുള്ള കത്തികാച്ചിക്കുന്നതിന് 60ല്‍ നിന്ന് 120 രൂപയായി വര്‍ദ്ധിച്ചു. എന്‍പികെ 18 18 18 വളത്തിന്റെ വില 1200 ആയി. 2 വര്‍ഷം മുമ്പ് ഇതിന് 600 രൂപയായിരുന്നു വില.കടബാധ്യതകള്‍, കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍, വിവാഹം, വീടുപണി തുടങ്ങി എല്ലാ കണക്കുകൂട്ടലും പിഴച്ച റബര്കര്ഷകരിപ്പോള് കടുത്ത നിരാശയിലാണ്.
എം. ആര്. അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: