കോട്ടയം: മതേതര സര്‍ക്കാര്‍ ക്ഷേത്രഭരണം വേണമെന്നാവശ്യപ്പെടുന്നത് മതസ്വാതന്ത്ര്യ ധ്വംസനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
ക്ഷേത്രസ്വത്ത് ഭക്തജനങ്ങള്‍ സമര്‍പ്പിച്ചതും ദേവന്റേതുമാണ്. അതിന്റെ ഭരണം കയ്യാളാനുള്ള അവകാശം സര്‍ക്കാരിനില്ല. ക്ഷേത്രഭരണം സംശുദ്ധമാക്കാന്‍ സര്‍ക്കാരിനേ കഴിയൂ എന്ന നിലപാട് ഒട്ടും ശരിയല്ല. ദേവസ്വം ബോര്‍ഡുകളുടെ ഭരണമെല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലും അധീനതയിലുമാണ്.
ക്രമക്കേടുകളും അഴിമതിയും ദേവസ്വം ബോര്‍ഡുകളില്‍ നടക്കുന്നുവെന്ന പരാതികള്‍ പലപ്പോഴും ഉയര്‍ന്നു വന്നിട്ടുണ്ട്. ക്ഷേത്രഭരണം രാഷ്ട്രീയ വിമുക്തമാക്കണമെന്ന കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാന്‍പോലും തയ്യാറാകാത്ത സര്‍ക്കാര്‍ ഏകപക്ഷീയമായി ക്ഷേത്രഭരണം കയ്യടക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കു മെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: