ആലപ്പുഴ: തൊഴില്‍ മേഖലയില്‍ ആധിപത്യം നേടിയതിന് പുറമെ മുസ്ലിം പള്ളികളില്‍ ഇമാമുമാരാകാനും അന്യസംസ്ഥാനക്കാര്‍, പ്രത്യേകിച്ച് ബംഗാളികള്‍.
ബംഗാളികളെന്ന പേരില്‍ ബംഗ്ലാദേശുകാര്‍ ധാരാളമായി കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ ഇത് കടുത്ത സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അന്യസംസ്ഥാനക്കാരെ ഇമാമുമാരായി നിയമിക്കുന്നത് വിശ്വാസികള്‍ക്കിടയിലും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആലപ്പുഴയിലും മലപ്പുറത്തുമടക്കം പലയിടങ്ങളിലും ഇത്തരം നിയമനങ്ങള്‍ വ്യാപകമായിട്ടുണ്ട്.
ഭാഷ വശമില്ലാത്തതിനാല്‍ ഇവര്‍ മഹല്ലുകളിലെ വിശ്വാസികളുമായി ആശയവിനിമയം നടത്താറില്ല. വിവാഹം അടക്കം മതപരമായ മുഴുവന്‍ കാര്യങ്ങള്‍ക്കും കാര്‍മികത്വം വഹിക്കേണ്ടവരാണ് ഇമാമുമാര്‍. ഇവര്‍ ഭംഗിയായി ഖുറാന് വായിക്കുമെന്നതാണ് ഹാഫിളുകളായി ഇവരെ നിയമിക്കാന്‍ ഒരു കാരണം. തുച്ഛമായ ശമ്പളമായതിനാല്‍ മലയാളികളായ ഇമാമുമാരെ ലഭിക്കാത്തതാണ് മറ്റൊരു കാരണം. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി കോടികള്‍ ചെലവഴിക്കുമ്പോള്‍ പള്ളികളില്‍ ഇമാമുമാരെ കിട്ടാനില്ലെന്നത് വിരോധാഭാസമാണ്.
അന്യസംസ്ഥാന പുരോഹിതര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണോയെന്നും ഇവരുടെ മുന്‍കാല ജീവിത സാഹചര്യമെന്താണെന്നും യാതൊരു വിവരവുമില്ലാത്തതിനാല്‍ പല മഹല്ലുകളിലും വിശ്വാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇമാമുമാരായിവരുന്നുണ്ടെങ്കിലും കൂടുതലും ബംഗാളികളാണെത്തുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ജോലിക്കുമെത്തിക്കുന്ന അന്യസംസ്ഥാനക്കാരുടെ വിശദാംശങ്ങള്‍ പോലീസില്‍ അറിയിക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കാറുമുണ്ട്. എന്നാല്‍ മത പുരോഹിതരായെത്തുന്ന അന്യസംസ്ഥാനക്കാരുടെ യാതൊരു വിശദാംശങ്ങളും അധികൃതരുടെ പക്കലില്ല. ഭരണകക്ഷികളുടെ താല്പര്യങ്ങള്ക്ക് വഴങ്ങി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലീസും തയാറാകുന്നില്ല. ചില മത തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ഭരണത്തില്‍ ആധിപത്യമുള്ള പള്ളികളിലാണ് അന്യസംസ്ഥാനക്കാര്‍ കൂടുതലായും പുരോഹിതന്മാരായി എത്തുന്നതെന്നതും ശ്രദ്ധേയമാണ്. അടുത്തകാലത്താണ് ഇത്തരത്തില്‍ അന്യസംസ്ഥാനക്കാരെ മതപുരോഹിതന്മാരായി നിയോഗിക്കുന്ന പ്രവണത വര്‍ധിച്ചത്. ഇത് ചോദ്യം ചെയ്യുന്നവരെ തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
കോടികള്‍ ചെലവഴിച്ച് പടുകൂറ്റന്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ മത്സരിക്കുന്നവര്‍ ഇമാമുമാര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാതെ ആ ചുമതല കൂടി സര്‍ക്കാരിന്റെ ബാധ്യതയാക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇപ്പോള്‍ തന്നെ മദ്രസ നവീകരണത്തിനും മത പഠനങ്ങള്‍ക്കും ന്യൂനപക്ഷ ക്ഷേമത്തിനുമായി ഫണ്ട് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ മത്സരിക്കുകയാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: