കൊച്ചി: ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതിനെത്തുടര്ന്ന് ഏറെ വിവാദം സൃഷ്ടിച്ച ബാര്‍ ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച കേസ് ജസ്റ്റിസ് വി.ചിദംബരേഷ് പരിഗണിക്കും. ഈ വിഷയത്തില്‍ 54 ഹര്‍ജികളാണ് നിലവിലുള്ളത്. നാളെയായിരിക്കും ഇവ ഹൈക്കോടതിയില്‍ പരിഗണനയ്ക്കു വരിക.
അബ്കാരി കേസുകളില്‍ അഭിഭാഷകനായ തവമണി തന്നെ വീട്ടില്‍വന്ന് കണ്ടു എന്ന കാരണത്താലാണ് ജ.രവികുമാര്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്. ഉത്തരവിലൂടെയാണ് ജഡ്ജി സിടി രവികുമാര്‍ ഇക്കാര്യം അറിയിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ ബഞ്ച് കേസ് പരിഗണിക്കുന്നത്.
418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 54 ഹര്‍ജികളാണ് സി.ടി രവികുമാറിന്റെ ബഞ്ച് പരിഗണിച്ചിരുന്നത്. ഹര്‍ജികളില്‍ ഏപ്രില്‍ 11ന് വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ വിധി പറയാനിരിക്കെയാണ് ജഡ്ജിയുടെ പിന്മാറ്റം. എന്നാല്‍ ജഡ്ജിയുടെ ആരോപണം നിഷേധിച്ച് അഡ്വ.തവമണി രംഗത്തെത്തി.
ജഡ്ജിയുടെ വസതിയില്‍ സൗഹൃദസംഭാഷണത്തിനാണ് പോയതെന്നും കേസുമായി ബന്ധപ്പെട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അബ്കാരികളുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: