വാരാണസി: വാരാണസി മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാവുമെന്ന് ആരും കരുതുന്നില്ലെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ്കേജ്രിവാള് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തിയിരിക്കുന്നു.
ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് നരേന്ദ്ര മോദിയുടെ സമ്പാദ്യം 1.66 കോടി രൂപയുടേതാണെങ്കില്‍ കേജ്രിവാളിനുള്ളത് 2.14 കോടിയുടെ സ്വത്താണ്. ഒരു കോടി രൂപയുടെ വസ്തുവും 65.92 ലക്ഷം രൂപയുടെ ജംഗമവസ്തുക്കളുമാണ് മോദിക്കുള്ളത്. ഇതില്‍ ഇപ്പോള്‍ കൈവശമുള്ള 26.05 ലക്ഷം രൂപയും 26.05 ലക്ഷം ബാങ്ക് നിക്ഷേപവും 32.49 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും 4.34 ലക്ഷം രൂപയുടെ മറ്റ് തരത്തിലുള്ള നിക്ഷേപങ്ങളുമുണ്ട്.
ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് 2.14 കോടിയുടെ സ്വത്താണ് കേജ്രിവാളിനുള്ളത്.ഘാസിയാബാദിലുള്ള 55 ലക്ഷത്തിന്റെയും ഹരിയാനയിലുള്ള 37 ലക്ഷത്തിന്റെ ഫ്ലാറ്റുകളും ഇതിലുള്‍പ്പെടുന്നു. ഭാര്യയായ സുനിതക്ക് ഗുഡ്ഗാവില്‍ ഒരു കോടിയുടെ മറ്റൊരു ഫ്ലാറ്റുണ്ട്. കൈവശമുള്ള 15,000 രൂപ, 4.1 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം എന്നിവയുള്‍പ്പെടെ 4.25 ലക്ഷം രൂപയുടെ ജംഗമവസ്തുക്കള്‍ കേജ്രിവാളിനുണ്ട്. 17.42 ലക്ഷത്തിന്റെ ജാം ഗമവസ്തുക്കളാണ് സുനിതാ കേജ്രിവാളിനുള്ളത്. മോദിക്ക് കടബാധ്യതകള്‍ ഒന്നുമില്ല. കേജ്രിവാളിന് 41 ലക്ഷത്തിന്റെ കടബാധ്യതയുണ്ട്.
പതിമൂന്ന് വര്‍ഷത്തോളം മുഖ്യമന്ത്രിയായ മോദിയെക്കാള്‍ സ്വത്താണ് 49 ദിവസം മാത്രം മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന കേജ്രിവാളിനുള്ളത്. ഇവരില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ ആം ആദ്മിയുടെ നേതാവ് ആരാണെന്നാണ് ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: