തിരുവനന്തപുരം: സിമിക്ക് പാകിസ്ഥാനില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും കേരളത്തില്‍ നടന്ന ഭീകരക്യാമ്പുകള്‍ക്ക് സിമിയുമായി ബന്ധമുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേന്ദ്ര നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണലിനെ അറിയിച്ചു.
കോട്ടയം വാഗമണിലും ആലുവയ്ക്കടുത്ത് പാനായിക്കുളത്തും നടന്ന ക്യാമ്പുകള്‍ക്ക് പിന്നില്‍ സിമിയായിരുന്നുവെന്നും അഹമ്മദാബാദ്, സൂററ്റ് സ്ഫോടനങ്ങള്‍ക്കുള്ള തയ്യാറെടുപ്പും രൂപരേഖയും തയ്യാറായതും ഈ ക്യാമ്പുകളിലാണെന്നും ഇന്നലെ തെളിവെടുപ്പിനിടെ നടന്ന ക്രോസ് വിസ്താരത്തില്‍ ട്രൈബ്യൂണലിനെ എന്‍ഐഎ അറിയിച്ചു. ഈ ക്യാമ്പുകളില്‍ പങ്കെടുത്ത സിമിയുടെ ഉന്നത നേതാക്കളെയും കേരളത്തിലെ പ്രവര്‍ത്തകരെയും കുറിച്ചുള്ള തെളിവുകളും എന്‍ഐഎ ഹാജരാക്കി. എന്‍ഐഎ സൂപ്രണ്ട് രാധാകൃഷ്ണപിള്ള, സംസ്ഥാന ആഭ്യന്തരസുരക്ഷാവിഭാഗം, എസ്.പി.ജി.ശ്രീധരന്, നടക്കാവ് സിഐ മൂസ വള്ളിക്കാടന് എന്നിവര്‍ ഇന്നലെ ക്രോസ് വിസ്താരത്തിനായി ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുരേഷ് കീറ്റിന്റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരായി. കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജീവ് ബഹ്റയും മൂന്ന് സ്റ്റാന്റിംഗ് കൗണ്‍സില്‍മാരും ഹാജരായി.
2006 ല്‍ പാനായിക്കുളത്തും 2007 ല്‍ വാഗമണിലും നടന്ന സിമി ക്യാമ്പുകളെക്കുറിച്ച് എന്‍ഐഎ വിശദരേഖകളാണ് ഹാജരാക്കിയത്. വാഗമണ്‍ ക്യാമ്പില്‍ പാക് ഭീകരന് മസൂദ് അക്തര്‍ ഉള്‍പ്പെടെ 30 ഓളം തീവ്രവാദികള്‍ പങ്കെടുത്തിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടുണ്ട്.
എകെ 47 അടക്കമുള്ള അത്യാധുനിക യന്ത്രത്തോക്കുകളും സ്ഫോടക വസ്തുക്കളും കൈകാര്യം ചെയ്യാന്‍ ക്യാമ്പില്‍ പരിശീലനം നല്‍കിയിരുന്നു. മലയാളി സിമി നേതാവ് ഷാദുലിയെന്ന ഹാരിസും ഇയാളുടെ സഹോദരന് ഷിബിലിയും കേസില്‍ പ്രതികളാണെന്നതും എന്‍ഐഎ ചൂണ്ടിക്കാട്ടി. വാഗമണ്‍ ക്യാമ്പിനുമുമ്പ് മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ സിമി നടത്തിയ സമാനക്യാമ്പുകളുടെ വിവരങ്ങളും എന്‍ഐഎ ധരിപ്പിച്ചു.
കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസുകളുമായി ബന്ധപ്പെട്ട നിലപാടുകളില്‍ നടക്കാവ് സിഐ ക്രോസ് വിസ്താരത്തില്‍ ഉറച്ചുനിന്നു. എന്നാല്‍ 1960 കളില്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ വരില്ലെന്നുമായിരുന്നു സിമിക്കുവേണ്ടി ഹാജരായ അഭിഭാഷകന് അശോക് അഗര്‍വാളിന്റെ വാദം. എന്നാല്‍ വഴിയടയാളങ്ങള്‍, ദാവത്തും ജിഹാദും എന്നീ രണ്ടു പുസ്തകങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതാണെന്നും ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും സിമി നേതാവ് പി.കെ.അബ്ദുള്‍റഹ്മാന്‍ അടക്കമുള്ളവര്‍ പ്രതികളാണെന്നുമുള്ള വിവരങ്ങള്‍ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ആഭ്യന്തരവിഭാഗം സീല്‍ ചെയ്ത കവറില്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ഹാജരാക്കിയതിനെയും സിമി അഭിഭാഷകന് എതിര്‍ത്തു. എന്നാല്‍ സീല്‍ ചെയ്ത കവറില്‍ വിവരങ്ങള്‍ നല്‍കിയതിനെ ട്രൈബ്യൂണല്‍ സാധൂകരിച്ചു. തെളിവെടുപ്പ് ഇന്ന് അവസാനിക്കും.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: