ഏറ്റുമാനൂര്‍: അതിരമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവറെ തലയ്ക്ക് കല്ലിനിടിച്ചു കൊലപ്പെടുത്തിയ കേസ് പ്രത്യേകസംഘത്തെക്കൊണ്ട് പുനരന്വേഷിപ്പിക്കും. തോമസ് ചാഴിക്കാടന് സമര്‍പ്പിച്ച നിവേദനത്തെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച് ഉത്തരവിറക്കി. കഴിഞ്ഞമാസം 16നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്രീകണ്ഠമംഗലം വടക്കേത്തുരുത്തേല് ബേബിയുടെ മകന് ദിലീപ് (ഷാന്‍-30) ആണ് കൊല്ലപ്പെട്ടത്. അതിരമ്പുഴ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ദിലീപിനെ അതിരമ്പുഴ-ശ്രീകണ്ഠമംഗലം-കൈപ്പുഴ റോഡില്‍ കുടിലില്‍ കവലയ്ക്കു സമീപം അക്രമികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 19നാണ് ദിലീപ് മരിച്ചത്. കൊലപാതകം നടക്കുമ്പോള്‍ ആറു പേര് അവിടെയുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടും നീണ്ടൂര്‍ സ്വദേശികളായ രണ്ടുപേരെ മാത്രം പോലീസ് അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കുകയായിരുന്നു. കേസ് അവസാനിപ്പിച്ചതിനെതിരെ പ്രതിഷേധമുയരുകയും പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കോട്ടൂരിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. അറസ്റ്റിലായവര്‍ക്കു ഇത്തരം വലിയ ആക്രമണം നടത്താനാവില്ലെന്നാണ് ഇവരുടെ പക്ഷം.
കൊലപാതകത്തിനു പിന്നില്‍ മറ്റു ചിലരാണെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നീണ്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രത്യേക പ്രമേയം രമേശ് ചെന്നിത്തലയ്ക്ക് സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: