കാഞ്ഞിരപ്പള്ളി: സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ കാഞ്ഞിരപ്പള്ളിയിലെ റെയില്‍വെ ടിക്കറ്റ് റിസര് വേഷന് കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷക്കാലമായി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര് ത്തിച്ചിരുന്ന ടിക്കറ്റ് റിസര് വേഷന് കേന്ദ്രം മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. കേന്ദ്രം പൂട്ടിയതോടെ റെയില്‍വെ ടിക്കറ്റിനായി കിലോമീറ്ററുകള്‍ അകലെ കോട്ടയം റെയില്‍വെ സ്റ്റേഷ നിലെത്തണം. മികച്ച വരുമാനമുണ്ടായിരുന്ന കേന്ദ്രം അടച്ചിട്ടതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് റെയില്‍വേ വകുപ്പിനുണ്ടായത്. പത്തനംതിട്ട പാര്‍ലമെന്റ് മണണ്ഡലത്തിലെ ജനങ്ങളുടെ നിരന്തരമായുള്ള ആവശ്യപ്രകാരം ആന്റോ ആന്റണി എംപിയാണ് കാഞ്ഞിരപ്പള്ളിയില്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം അനുവദിച്ചത്. കാഞ്ഞിരപ്പള്ളിയിലെ അക്ഷയ കേന്ദ്രത്തിന് നടത്തിപ്പു ചുമതലയും നല്കി. എന്നാല്‍ എംപിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് അക്ഷയകേന്ദ്രത്തിന് നടത്തിപ്പു ചുമതല നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടിയതോടെ ടിക്കറ്റ് തേടി എത്തുന്നവര്‍ക്ക് ദുരിതമാണെന്ന് കാട്ടി താലൂക്ക് ആഫീസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് തഹസീല്‍ദാര്‍ റെയില്‍വേ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല തപാല്‍വകുപ്പിനെ ഏല്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. എന്നാല്‍ തപാല്‍ വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇനിയും ഏറെ കടമ്പകള്‍ കടക്കാനുള്ളതായി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണ്ണയിച്ചതിനു ശേഷമെ ഇനിയും ഇതു സംബന്ധിച്ച് നടപടികള്‍ നീക്കാനാകൂ. എന്നാല്‍ മുന്‍പ് കേന്ദ്രം നടത്തിയാള്‍ക്കു തന്നെ ഏല്‍പ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. കേന്ദ്രത്തില്‍ വില്‍പ്പന നടത്തിയ 46 ലക്ഷത്തോളം രൂപ രണ്ടു മാസക്കാലമായി റെയില്‍വേയില്‍ അടച്ചിട്ടില്ലായെന്നാണ് റെയില്‍വേ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കേന്ദ്രം അടച്ചു പൂട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: