ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ ഏഴു പ്രതികളെ വിട്ടയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. കേസ് ഭരണഘടനാ ബെഞ്ചിന് വിടാനും ഇന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് പി. സദാശിവം അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഭരണഘടനാ പരമായി സംസ്ഥാന സര്ക്കാരനാണോ കേന്ദ്രസര്ക്കാരിനാണോ പ്രതികളെ വിട്ടയക്കുന്നതിന് അധികാരം എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ജീപവര്യന്തം തടവെന്നാല്‍ ജീവിതകാലം മുഴുവന്‍ തടവാണോ,14 വര്‍ഷം തടവാണോ എന്നതും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ആയുധ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടതിനാല്‍ സംസ്ഥാനത്തിന് വിട്ടയക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഈ വകുപ്പുകളില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ പ്രതികളെ വിട്ടയക്കാമെന്ന് തമിഴനാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
നേരത്തെ ദയാഹര്‍ജിയിലെ കാലതാമസം ചൂണ്ടിക്കാട്ടി കേസിലെ മൂന്ന് പ്രതികളായ മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: