തൃശൂര്‍: സംസ്ഥാന അവാര്‍ഡ് നേടിയ ഔസേപ്പച്ചന്റെ നടന് എന്ന സിനിമയിലെ ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന പാട്ടിന് ദേവരാജന്‍ മാസ്റ്ററുടെ വെള്ളാരം കുന്നിലെ പൊന്മുളം കൂട്ടിലെ എന്ന പാട്ടുമായി സാമ്യമുണ്ടെന്ന് സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍. തൃശൂരില്‍ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അവാര്‍ഡ് നിര്‍ണ്ണയ സമിതിയില്‍ സംഗീതത്തില്‍ വൈദഗ്ധ്യം ഉള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഴയ പാട്ടിന്റെ ഭാവം കിട്ടണമെങ്കില്‍ അന്നത്തെ ഗുരുക്കന്മാരുടെ സൃഷ്ടികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പഴയ പാട്ടിന്റെ ശൈലിയില്‍ പാട്ടുകള്‍ സൃഷ്ടിക്കുന്നതിന് മറ്റുള്ളവരുടെ സൃഷ്ടികളെ അതേ പടിയില്‍ അനുകരിക്കുകയല്ല വേണ്ടത്. ഇത് വ്യക്തിപരമായി പരാമര്‍ശമല്ലെന്നും ഇത്തരം പ്രവണതയെയാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാട്ടിനു നല്കിയ അവാര്‍ഡ് ദേവരാജന്‍ മാസ്റ്ററുടെ പത്നിക്ക് സമ്മാനിക്കുകയാണ് വേണ്ടത്. അത്തരം പ്രവണതകള്‍ സിനിമാ സംഗീത ശാഖയില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. പഴയ പാട്ടുമായി പുതിയ പാട്ടിനുള്ള സാമ്യം കണ്ടു പിടിക്കാന്‍ കഴിയാത്ത ജൂറിയാണ് വിവാദം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാടകക്കാരും മിമിക്രിക്കാരും മോശക്കാരാണെന്നും സിനിമാക്കാര് മാത്രം നല്ലവരാണെന്ന് തരം തിരിക്കുന്നത് ശരിയല്ലെന്ന് സംവിധായകന് പ്രിയനന്ദനന് പറഞ്ഞു. മിമിക്രിക്കാര് മോശക്കാരല്ല. അനുകരണം മാത്രം എന്നതില്‍ നിന്ന് മിമിക്രി ഏറെ മുന്നേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറന്മൂട് ജന്മസിദ്ധമായ കഴിവുള്ളതിനാലാണ് അവാര്‍ഡിന് അര്‍ഹനായതെന്നും പ്രിയനന്ദനന് ചൂണ്ടിക്കാട്ടി. പാര്‍ട്ട് വണ്‍ ഫിലിംസിന്റെ പ്രഥമ പി ജെ ആന്റണി പുരസ്കാരം കെ പി എ സി ലളിതയ്ക്ക് നല്കാന് തീരുമാനിച്ചതായി അവര്‍ അറിയിച്ചു. മെയ് 21ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാടക സംവിധായകന് ചാക്കോ ഡി അന്തിക്കാട്, എം സി തൈക്കാട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: