രാമപുരം: രണ്ടാഴ്ചയിലേറെയായി തകരാറിലായ രാമപുരത്തെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗുണഭോക്താക്കള്‍ വൈദ്യുതി ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു. രാവിലെ പത്തുമണിയോടെ ഓഫീസ് പടിക്കലെത്തിയ നൂറുകണക്കിന് ഗുണഭോക്താക്കള്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ചു. സ്ഥലത്തെത്തിയ രാമപുരം പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെ ഉന്നയ ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളുമായി ചര്‍ച്ച നടത്തി. വൈകിട്ട് 5മണിക്കുമുമ്പ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന ഉറപ്പുലഭിച്ചതിനെത്തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ച് ഉപഭോക്താക്കള്‍ മടങ്ങിയത്.
പുതുതായി നിയമനം ലഭിച്ച അസിസ്റ്റന്റ്എഞ്ചിനീയര്‍ ചാര്‍ജ്ജെടുത്തിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ. നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ആവശ്യമായ സഹകരണം നല്‍കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി നിര്‍ദ്ദേശിച്ചെങ്കിലും ജീവനക്കാര്‍ അവഗണിച്ചതായും നാട്ടുകാര്‍ പറയുന്നു. രാമപുരം പഞ്ചായത്ത് പ്രദേശത്തെ വൈദ്യുതി വിതരണത്തിലെ അപാകതകല്‍ പരിഹരിക്കുന്നതിനായി മുഴുവന്‍ ജനപ്രതിനിധികളെയും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെയും ഉപഭോക്തൃ പ്രതിനിധികളെയും ഉള്‍പ്പെടുത്തി കമ്മറ്റി ഉടന്‍ വിളിച്ചുകൂട്ടുമെന്ന് പ്രസിഡന്റ് ഇന്‍ചാര്‍ജ് മാത്യു എബ്രാഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: