കോട്ടയം: പുതുപ്പള്ളിയില്‍ വി. ഗീവറുഗീസ് സഹാദായുടെ ഓര്മ്മപെരുനാള് 28 മുതല്‍ മെയ് ഏഴ് വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 28 ന് കൊടിയേറ്റ്, ഉച്ചകഴിഞ്ഞ് 2 ന് കൊടിമര ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5 ന് നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് ചടങ്ങ് നിര്‍വ്വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് 29, 30 തീയതികളില്‍ ബാലസമാജം കോട്ടയം യൂണിറ്റ് ക്യാമ്പ് പള്ളിയില്‍ നടക്കും. 29 ന് ചൊവ്വാഴ്ച രാവിലെ കുര്‍ബ്ബാനയ്ക്ക്ശേഷം 10.30 ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 30 ന് രാവിലെ 11 ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കും.
മെയ് ഒന്നിനാണ് വെച്ചൂട്ട് നേര്‍ച്ച സദ്യയ്ക്കുള്ള മാങ്ങാ അരിച്ചില്‍ ചടങ്ങ്. മറിയാമ്മ ഉമ്മന്‍ചാണ്ടി രാവിലെ 9 മണിക്ക് മാങ്ങാ അരിച്ചില്‍ ഉദ്ഘാടനം ചെയ്യും. മെയ് ഒന്ന് മുതല്‍ നാല് തീയതികളിലാണ് പുതുപ്പള്ളി കണ്വന്ഷന്. തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്കോപ്പാ, ഫാ. മാത്യു ഏബ്രഹാം തലവുര്, ഫാ. ഗീവര്‍ഗീസ് വള്ളിക്കാട്ടില്‍ എന്നിവര്‍ ഓരോ ദിവസവും വചന സന്ദേശം നല്‍കും.
മെയ് മൂന്നിന് രാവിലെ 10 മണിക്ക് സമാജത്തിന്റെ ആഭിമുഖ്യത്തില്പാറയ്ക്കല് അന്നമ്മകുര്യാക്കോസ് മെമ്മോറിയല്‍ ക്വിസ് മത്സരം നടത്തും. ഉച്ചയ്ക്ക് 2 ന് എംജിഒസിഎസ്എമ്മിന്റെ ആഭിമുഖ്യത്തില്‍ പാറയ്ക്കല്‍ കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പാ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക്വേണ്ടി അഖില മലങ്കര സംഗീതമത്സരം നടത്തും. നാലിന് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാനയ്ക്കു ശേഷം ഇടവക ദിനാചരണവും സാംസ്കാരിക സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ് കെ. മാണി എം.പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാദേവി, പത്മശ്രീ സി.കെ മേനോന്, നടന് ദിലീപ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് പത്മശ്രീ സി.കെ മേനോന് പുതുപ്പളളി പള്ളിയുടെ പ്രത്യേക ഉപഹാരമായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ്’ എന്ന ബഹുമതി ഉമ്മന്‍ചാണ്ടി നല്‍കും.
മെയ് അഞ്ചിനാണ് തീര്‍ത്ഥാടക സംഗമം. വിവിധ പള്ളികളില്‍ നിന്നും കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന പുതുപ്പള്ളി തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കും. വൈകുന്നേരം 5.30 ന് പുതുപപള്ളി പള്ളിയിലേക്ക് പ്രദക്ഷിണം നടത്തും. 6 ന് രാവിലെ 5 ന് കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന മാര്‍ തേവോദോറസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഞ്ചിന്മേല് കുര്‍ബ്ബാനയ്ക്ക് ശേഷം പ്രസിദ്ധമായ പൊന്നിന്‍കുരിശ് ദര്‍ശനത്തിന് ത്രോണോസ്സില്‍ സ്ഥാപിക്കും.
2 നാണ് വിറകിടീല്‍ ചടങ്ങ്. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം ഗീവര്‍ഗ്ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം ഡോ. ജോസഫ് മാര്‍ നിവന്നാസിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. രാത്രി എട്ടിനാണ് പുതുപ്പള്ളി കവല ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം. വലിയപെരുന്നാള് ദിവസമായ 7 ന് വെളുപ്പിനെ ഒരു മണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ്. 11 മണിക്ക് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്നേര്ച്ച സദ്യയും കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ടും. ഉച്ചകഴിഞ്ഞ് 2 ന് ഇരവിനെല്ലൂര്‍ കവല ചുറ്റിയുള്ള പ്രദക്ഷിണം, 4 ന് നേര്‍ച്ച വിളമ്പ്.
പത്രസമ്മേളനത്തില്‍ വികാരി ഫാ. മാത്യു വര്‍ഗീസ് വലിയ പീടികയില്‍, ലിജോ വര്‍ഗീസ് കളപ്പുരയ്ക്കല്‍(കൈക്കാരന്), കെ. ജോര്‍ജ് കൊടുവത്ത് (കൈക്കാരന്), സെക്രട്ടറി എബി മാത്യു പരവന്പറമ്പില്, പബ്ലിസിറ്റികണ്വീനര്മാരായ ഡോ. കുര്യന് പി. തോമസ് പെരിഞ്ചേരില്‍, പി.ടി വര്‍ഗീസ് പറപ്പള്ളില്‍, സജി കുര്യന് പട്ടശ്ശേരിമഠത്തില് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: