ഗുരുവായൂര്‍: സത്യം പുറത്ത് വന്നതിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് കക്കാട് കുടുംബം. വേദനകള്‍ക്കും മാനഹാനിക്കും പിന്നാലെ കാല് നൂറ്റാണ്ടിന് ശേഷമെങ്കിലും ആശ്വാസം കക്കാട് കുടുംബത്തിനു കൈവന്നത് ഇപ്പോഴാണ്. ഇന്നലെ ഗുരുവായൂരപ്പന് മുമ്പില്‍ തൊഴുകൈകളുമായി കക്കാട് ദേവദാസ് നമ്പൂതിരി ഏറെ നേരം ചിലവിട്ടപ്പോള്‍ കണ്ടു നിന്നവര്‍ക്കും മനസ്സില്‍ സന്തോഷമായിരുന്നു. പക്ഷെ അതുകാണാനും കേള്‍ക്കാനും അച്ഛനില്ലാതെ പോയല്ലോ എന്നായിരുന്നു ദേവദാസ് നമ്പൂതിരിയുടെ വാക്കുകള്‍.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മാലകള്‍ നഷ്ടമാകുമ്പോള്‍ ദേവദാസ് നമ്പൂതിരിയുടെ അച്ഛന് ദാമോദരന്‍ നമ്പൂതിരിയായിരുന്നു ക്ഷേത്രം മേല്‍ശാന്തി. ക്ഷേത്രത്തിലെ ഓതിക്കന് കുടുംബം കൂടിയാണ് കക്കാട് മന. അക്കാലത്ത് നിരവധി ആരോപണങ്ങളാണ് കുടുംബത്തിന് നേരെ ഉയര്‍ന്നത്. ദാമോദരന്‍ നമ്പൂതിരി നുണ പരിശോധനയ്ക്ക് വരെ വിധേയനായി. സമൂഹത്തില്‍ ഒറ്റപ്പെട്ടു. മകളുടെ വിവാഹം മുടങ്ങി. മനോവ്യഥയ്ക്ക് പിന്നാലെ 1989ല്‍ ദാമോദരന്‍ നമ്പൂതിരി മരിച്ചു.
ദാമോദരന്‍ നമ്പൂതിരിയുടെ പത്നി സുഭദ്ര അന്തര്‍ജ്ജനവും മക്കളായ പരമേശ്വരന് ആനന്ദന് നമ്പൂതിരിയും ജയന് നമ്പൂതിരിയും ശാന്താ അന്തര്‍ജ്ജനവും സുധ അന്തര്‍ജ്ജനവും ഇന്നലെ ദേവദാസ് നമ്പൂതിരിക്കൊപ്പം സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളില്‍ ദേവദാസ് നമ്പൂതിരി മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. ഇന്നലെ ഗുരുവായൂരപ്പനെതൊഴുതപ്പോള് കണ്ണീരണിഞ്ഞുപോയി. അപ്പോഴാണ് അല്പം മനശാന്തി ലഭിച്ചത്…
ദേവദാസ് നമ്പൂതിരി പറഞ്ഞു. ഗുരുവായൂരപ്പന് സത്യം പുറത്തു കൊണ്ടുവന്നു. അതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അച്ഛന്റെ ആത്മാവിന് ശാന്തി…. ഇതായിരുന്നു അദ്ദേഹം പറഞ്ഞു.ഇനി നിയമോപദേശത്തിന് സാധ്യതയുണ്ട്. അല്‍പ്പ സമയം അതിനായി ചിലവഴിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: