ചേര്‍പ്പ് : ഒരിടവേളയ്ക്കു ശേഷം തൃശൂരില്‍ വീണ്ടും ഗുണ്ടാവിളയാട്ടം. പട്ടാപ്പകല്‍ അവര്‍ നടത്തിയ നരനായാട്ടില്‍ രണ്ടു പേരെ വെട്ടിക്കൊന്നു.
അമ്മാടം കോടന്നൂര്‍ സെന്ററില്‍ നടന്ന ഗുണ്ടാ ആക്രമണത്തില്‍ ശാസ്താംകടവില്‍ താഴെകാട്ട് മാരാത്ത് വീട്ടില്‍ അയ്യപ്പദാസ് (28), ചാക്യാര്കടവില് തോപ്പില്‍ വീട്ടില്‍ ഗുണ്ടാ രാജേഷ് എന്ന രാജേഷ് (28), എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. കോടന്നൂരില്‍ പന്ന്യംകുളം വീട്ടില്‍ പുല്ലന് സിജോ എന്ന സിജോ (29)വിനെ ഗുരുതരാവസ്ഥയില്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം നടന്നത്.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. വെട്ടേറ്റ് അയ്യപ്പദാസ് ഏറെ നേരം റോഡില്‍ കിടന്ന് ചേര്‍പ്പ് പോലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമികള്‍ ചേര്‍പ്പ് പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: