തൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച വൈദികനെതിരെ കേസ് എടുത്തു. ഇതേത്തുടര്‍ന്ന് ഇയാള്‍ മുങ്ങി.
തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാ. രാജു കൊക്കനാണ് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചത്. ഈ മാസം 8, 11, 24 തീയതികളിലാണ് സംഭവം. പെണ്‍കുട്ടിക്ക് ആദ്യകുര്‍ബാനയ്ക്ക് വസ്ത്രം നല്‍കാമെന്നു വാഗ്ദാനം നല്കി വിളിച്ചുവരുത്തിയ ശേഷം പെണ്‍കുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മൊബെയിലില്‍ ചിത്രങ്ങളെടുക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
നിര്‍ധന കുടുംബാംഗമായ കുട്ടിക്ക് പള്ളിയില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരണത്തിന് നല്കിയ വസ്ത്രം പള്ളിയില്‍ വെച്ച് ധരിപ്പിക്കുകയും അതും വികാരി മൊബെയിലില്‍ പകര്‍ത്തുകയും ചെയ്തതായും പറയുന്നു. കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി വൈദ്യപരിശോധനക്കു വിധേയമാക്കി. വീട്ടുകാര്‍ വനിതാസെല്ലില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് വൈദികനെതിരെ കേസെടുത്തു. മാനഭംഗം, അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവം പുറത്തായതോടെയാണ് വൈദികന് മൊബെയില്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: