ഭോപ്പാല്‍: മദ്യം വാങ്ങാന്‍ അച്ഛന് മകളെ 150 രൂപയ്ക്ക് വിറ്റു. മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ് സംഭവം. 40 കാരനായ മോഹന്‍ കേവത്താണ് പണത്തിനായി മകള്‍ രാധികയെ വിറ്റത്. ഇയാളുടെ ഭാര്യ പുഷ്പ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്.
പുഷ്പ ജോലിക്കായി പുറത്തുപോയ തക്കം നോക്കിയാണ് മകളെ വിറ്റ് കാശാക്കിയത്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ അന്വേഷിച്ചപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അറിയുന്നത്. വൈകുവോളം തെരച്ചില്‍ നടത്തിയെങ്കിലും മകളെ കണ്ടെത്താനാകാത്തതിനാല്‍ സമുദായ അംഗങ്ങളോട് വിവരം പറഞ്ഞു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് മകളെ 150 രൂപക്ക് വിറ്റതായി അറിയുന്നത്. പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച അച്ഛനെ അറസ്റ്റ് ചെയ്തെങ്കിലും മകളെ ആര്‍ക്കൊപ്പമാണ് അയച്ചതെന്ന് അറിയില്ലെന്നായിരുന്നു ചോദ്യംചെയ്യലില്‍ ഇയാള്‍ നല്കിയ മറുപടി.
മകളെ കൊണ്ടുപോകുമ്പോള്‍ ഇയാളുടെ മകന് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന് രാധികയെ കൂട്ടിക്കൊണ്ടുപോയെന്ന് മകന് മൊഴി നല്‍കിയിട്ടുണ്ട്. മദ്യത്തിന് അടിമയായ മോഹന്‍ ജോലിക്കുപോകാറില്ല. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു മകളേയും ഇയാള്‍ വിറ്റിട്ടുണ്ടെന്ന് പുഷ്പ പരാതിയില്‍ പറയുന്നു.
മോഹന്‍ കീവത്ത് വിറ്റ് രണ്ട് പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: