മലപ്പുറം/കോഴിക്കോട്: കുവൈത്തില്‍ രണ്ട് മലയാളികള്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മലപ്പുറം കുളത്തൂര്‍ സ്വദേശി മുഹമ്മദ് റാഷിദ് ജമലുലൈല്ലി തങ്ങള്‍ (25), കോഴിക്കോട് സ്വദേശി ശാര്‍ങ്ഗ ധരന്‍ (55) എന്നിവരാണ് മരിച്ചവരില്‍ ഒരാള്‍. കുവൈത്ത് സമയം വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ബദര്‍ അല്‍ മുല്ല സ്വകാര്യ സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരാണ് റാഷിദും ശാര്‍ങ്ഗധരനും സുലൈബിയ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് പണവുമായി കമ്പനിയുടെ വാഹനത്തില്‍ മടങ്ങുമ്പോഴാണ് സംഭവം. മുഖം മൂടി ധരിച്ച മൂന്നംഗ സംഘമാണ് അക്രമണം നടത്തിയത്. അബ്ദുള്‍ റാഷിദ് തങ്ങള്‍ ഫര്‍വാനിയ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന 13,000 ദിനാര്‍ അടങ്ങിയ പെട്ടി തട്ടിയെടുത്ത് അക്രമികള്‍ രക്ഷപ്പെട്ടു. ഇവരോടെപ്പം ഉണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശിയായ ഡ്രൈവര്‍ വാഹനത്തില്‍ തന്നെ ഇരുന്നതിനാല്‍ രക്ഷപ്പെട്ടു. മൃതദേഹം ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലാപ്പറമ്പ് ഗാന്ധി ആശ്രമത്തിനു സമീപം പെന്റിയം ഫ്ലാറ്റില്ലാണ് ശാര്‍ങ്ങ്ധരന്‍ താമസിക്കുന്നത്. 15 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ വന്നിരുന്നു. ഭാര്യ: സുനിത. മക്കള്‍: ശ്വേത (ഗവേഷക വിദ്യാര്‍ത്ഥിനി, സുഗന്ധവിള ഗവേഷണകേന്ദ്രം, കോഴിക്കോട്), നിത (ഇഖ്റ ആശുപത്രി, കോഴിക്കോട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: