തൃശൂര്‍: ക്ഷേത്രാങ്കണം കയ്യേറിയതിനെ ചെറുത്ത സ്വാമിയേയും ഹിന്ദു സംഘടനാ നേതാക്കളെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശ്രീഭഗവതിക്ഷേത്ര ആലുംപറമ്പിലൂടെ അനധികൃതമായി ക്രിസ്ത്യന്‍ പള്ളിക്കാര് അമ്പ് എഴുന്നള്ളിപ്പ് നടത്തി. ഇൗ നീക്കത്തെ എതിര്‍ത്ത ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളെയും ചെങ്കോട്ടു കോണം സ്വാമിയേയുമാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് വധിക്കാന്‍ ശ്രമിച്ചത്.
ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ കാര്യദര്‍ശി കെ. പി. ഹരിദാസ്, ചെങ്കോട്ടുകോണം മഠത്തിലെ സ്വാമി ഭാര്ഗ്ഗവരാമന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു എന്നിവരും നിരവധി പ്രവര്‍ത്തകരും പോലീസ് മര്‍ദ്ദനത്തിനിരയായി. ഗുരുതരമായി പരിക്കേറ്റ കെ. പി. ഹരിദാസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും സ്വാമി ഭാര്‍ഗ്ഗവ രാമനേയും ആര്. വി. ബാബുവിനേയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ. പി. ഹരിസാദിന്റെ ഇടതുകണ്ണിന് ലാത്തികൊണ്ടുള്ള കുത്തില്‍ തകര്‍ന്നു.
സ്വാമി ഭാര്‍ഗ്ഗവരാമനെ അതിക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്. ആര്. വി. ബാബുവിന്റെ കൈ തല്ലിയൊടിച്ചു. നിരവധി പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മൂര്‍ക്കനാട് ശ്രീഭഗവതി ആലുംപറമ്പിലൂടെയുള്ള വഴിയിലൂടെ തിരുനാള്‍ പ്രദക്ഷിണം നടത്തുവാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് ഇതിലൂടെയുള്ള പ്രദക്ഷിണം നിരോധിക്കുകയും ചെയ്തു. ഈ നിരോധന ഉത്തരവ് പോലീസിന് കൈമാറിയെങ്കിലും അവര്‍ അത് സ്വീകരിക്കുവാന്‍ തയ്യാറായില്ല. പോലീസിന്റെ ഒത്താശയോടുകൂടി ക്ഷേത്രവഴിയിലൂടെ പ്രദക്ഷിണം വന്നപ്പോള്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഇരിങ്ങാലക്കുട ഡിവൈഎസ്പി പി. കെ. വര്‍ഗ്ഗീസ്, എസ്. ഐ. എം. ജെ. ജിജു എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കേരളം ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്നും നരേന്ദ്രമോദി അല്ലെന്നും ഡിവൈഎസ്പി അലറി വിളിക്കുന്നുണ്ടായിരുന്നു. ക്രൂരമായ ലാത്തിച്ചാര്‍ജ്ജിനും മര്‍ദ്ദനത്തിനും ശേഷം കസ്റ്റഡിയിലെടുത്ത ഹിന്ദു ഐക്യവേദി നേതാക്കളെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി മര്ദ്ദിക്കുവാനാണ് പോലീസ് ശ്രമിച്ചത്. എന്നാല്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മര്‍ദ്ദനത്തിനെതിരെ ശക്തമായി രംഗത്ത് വന്നതോടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയ്യാറായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. നാടെങ്ങും വ്യാപകമായിട്ടുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, സഹസംഘടനാസെക്രട്ടറി എം.രാധാകൃഷ്ണന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: