ന്യൂദല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സുപ്രീംകോടതി നിയോഗിച്ച മൂല്യനിര്‍ണയ സമിതിയുടെ മുന്‍ അദ്ധ്യക്ഷന്‍ സി.വി.ആനന്ദബോസ് രംഗത്ത്.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ കാലത്താണ് ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറുവര്‍ഷം മുമ്പ് നിലവറികളിലെ നിധിശേഖരത്തിന്റെ കണക്കപ്പെടുപ്പ് നടത്തിയതിന്റെ രേഖകള്‍ രാജകുടുംബം പൂഴ്ത്തിയെന്നും സര്‍ക്കാരും കൊട്ടാരം അധികൃതരും തമ്മില്‍ ധാരണയുണ്ടായിരുന്നെന്നും ആനന്ദബോസ് പറഞ്ഞു.
ക്ഷേത്രത്തിലെ നിധി കൈകാര്യം ചെയ്തതില്‍ ദുരൂഹതയുണ്ട്. അമൂല്യവസ്തുക്കള്‍ എടുത്തുമാറ്റിയശേഷം അവയുടെ വ്യാജന് നിലവറകളില്‍ വച്ചതായും ആനന്ദബോസ് ആരോപിച്ചു. പത്മതീര്‍ത്ഥകുളത്തില്‍ വലിയ നിധിശേഖരമുണ്ടെന്നും ആനന്ദബോസ് പറയുന്നു. നിലവറകള്‍ തുറക്കുന്നതിന് മൂന്ന് താക്കോലുകളാണ് ഉള്ളത്. ഇത് മൂന്നും ഉത്രാടം തിരുനാളിന്റെ കയ്യിലാണ്. ഇതുവരെ തുറന്നിട്ടില്ലെന്ന് പറയപ്പെടുന്ന നിലവറ പോലും രാജകുടുംബം തുറന്നിട്ടുണ്ടെന്നും ആനന്ദബോസ് ആരോപിച്ചു.
പദ്മനാഭസ്വാമി ക്ഷേത്രത്തിനായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ആനന്ദബോസും നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: