ന്യൂദല്‍ഹി: രാജ്യത്തിന്റെ 41-ാം ചീഫ് ജസ്റ്റിസായി ആര്.എം. ലോധ ചുമതലയേറ്റു. പി. സദാശിവത്തിന്റെ പിന്‍ഗാമിയായാണ് അദ്ദേഹത്തിന്റെ സ്ഥാനലബ്ധി. സെപ്റ്റംബര്‍ 27നു വിരമിക്കുന്ന ലോധ അഞ്ചു മാസക്കാലം പരമോന്നത കോടതിയുടെഅധിപതിയുടെ പദത്തിലിരിക്കും.
രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ദൈവനാമത്തിലാണ് ലോധ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മാന്‍ മോഹന്‍ സിംഗ്, കേന്ദ്ര മന്ത്രിമാര്‍, വിരമിച്ചവരും അല്ലാത്തവരുമായ ജഡ്ജിമാര്‍, ബാര്‍ അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് പി. സദാശിവവും സന്നിഹിതനായിരുന്നു.
രാജസ്ഥാനിലെ ജോധ്പുരില്‍ ജനിച്ച ലോധ 1973ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. രാജസ്ഥാന്, ബോംബെ ഹൈക്കോടതികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാറ്റ്നാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു. 2008 ഡിസംബര്‍ 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: