കോട്ടയം: റബ്ബര്‍ വിലയിടിവ് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുതല്‍ മുടക്കി ആയിരം കോടി രൂപയ്ക്ക് റബ്ബര്‍ സംഭരിക്കണം. സംസ്ഥാനസര്‍ക്കാര്‍ ഇതിന് മുന്‍കയ്യെടുക്കണമെന്നും കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരു നിശ്ചിത തുകയ്ക്ക് റബ്ബര്‍ സംഭരിക്കുന്നതിനു പകരം നിലവിലുള്ള വിലയേക്കാള്‍ ഒരു രൂപ കൂട്ടി സംഭരിക്കുമെന്നും പിന്നീട് രണ്ടു രൂപ കൂട്ടി സംഭരിക്കുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. ഇത്തരത്തിലുള്ള റബ്ബര്‍ സംഭരണം മാര്‍ക്കറ്റില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. കൃഷിക്കാരെ കബളിപ്പിക്കാനുള്ളതായിരുന്നു ഈ പ്രഖ്യാപനം. വെറും പതിനഞ്ചുകോടി രൂപ മാത്രം ഇതിനായി നീക്കിവച്ചത് കൃഷിക്കാരെ കബളിപ്പിക്കുന്നതിന്റെ തെളിവാണ്.
കിലോയ്ക്ക് 200രൂപ കര്ഷകന് ലഭിക്കത്തക്ക വിധത്തില്‍ റബര്‍ സംഭരിക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നെങ്കില്‍ റബ്ബര്‍ വില താനെ ഉയരുമായിരുന്നു.റബ്ബര്‍മേഖലയില്‍ രൂക്ഷമായ പ്രതിസന്ധി ഉണ്ടായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേരളാ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ ഭാഗമായി മെയ് 14ന് കര്‍ഷക ഐക്യവേദിയുടെ ചെയര്‍മാനായ പി.സി. തോമസ് കോട്ടയത്ത് ഉപവസിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: