ഇടുക്കി : ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ആല്‍പ്പാറയില്‍ അനധികൃതമായി പള്ളിപണിയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. കഞ്ഞിക്കുഴി ആല്‍പ്പാറ ഭദ്രകാളി ക്ഷേത്രപരിസരത്താണ് ഹൈക്കോടതി സ്റ്റേ ധിക്കരിച്ച് സെന്റ് ജോര്‍ജ്ജ് പള്ളി പണിയുന്നത്. ആല്‍പ്പാറയില്‍ പുതിയ ഇടവക രൂപീകരിച്ച്, ഹിന്ദുക്കള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തിന്റെ നടുവില്‍ സ്ഥലം വാങ്ങി പള്ളിയും സെമിത്തേരിയും പണിയാനാണ് കഴിഞ്ഞ രാത്രി ശ്രമം നടന്നത്.
ഈ പ്രദേശത്ത് പുതിയ പള്ളി പണിയുന്നതിനെതിരെ മൂന്നു വര്‍ഷമായി ഹൈക്കോടതി സ്റ്റേ നിലവിലുണ്ട്. ഇവിടെ പള്ളി പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ജില്ലാ കളക്ടറുടെ മദ്ധ്യസ്ഥതയില്‍ പല പ്രാവശ്യം ചര്‍ച്ച ചെയ്യുകയും കോടതിയുടെ അനുമതി കൂടാതെ പള്ളിയോ സെമിത്തേരിയോ പണിയുകയില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നതാണ്.
എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് കഴിഞ്ഞ രാത്രിയില്‍ വിവാദസ്ഥലത്ത് താല്‍ക്കാലികമായി പള്ളി പണിഞ്ഞതും അവിടെ വച്ച് കുര്‍ബ്ബാന നടത്താന്‍ ശ്രമിച്ചതും അവിടെനിന്നും പെരുന്നാള്‍ പ്രദര്‍ശനം നടത്താന്‍ നീക്കം നടന്നത്. ഇതിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സ്ഥലത്ത് സുശക്തമായ പോലീസ് കാവല്‍ ഏല്പ്പെടുത്തിയിരിക്കുകയാണ്. ജലനിധിവക പഞ്ചായത്ത് കുളവും പ്രദേശത്തെ ഏറ്റവും നല്ല നീരുറവയും പള്ളിയും സെമിത്തേരിയും നിര്‍മ്മിച്ചാല്‍ മലിനമാകും. അതിനെ എന്തുവില കൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.
ഇടുക്കി രൂപത ഈ പ്രദേശത്ത് താമസിക്കുന്ന ഹിന്ദുക്കളെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മരിക്കേണ്ടിവന്നാല്‍ പോലും പിന്മാറുകയില്ലെന്ന് സ്വാമി ദേവചൈതന്യ പറഞ്ഞു. ഈ പ്രദേശത്തെ ഹൈന്ദവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സ്വാമി ദേവചൈതന്യ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: