ന്യൂദല്‍ഹി: ദല്‍ഹി ചെങ്കോട്ട ആക്രമണ കേസിലെ പ്രതി മുഹമ്മദ് ആരിഫ് എന്ന അഷ്ഫഖിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ആരിഫ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. താന്‍ 14 വര്‍ഷം തടവ് അനുഭവിച്ചെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും കാണിച്ചാണ് ഹര്‍ജി. ഹര്‍ജി തീര്‍പ്പാക്കുന്നതിനായി ഭരണഘടനാ ബെഞ്ചിന് വിട്ടു.
2000 ഡിസംബര്‍ 22ന് ആറു ലഷ്കറെ തയ്ബ ഭീകരര്‍ ചെങ്കോട്ടയിലെ സൈനിക ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ജവാന്മാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.
2005 നവംബര്‍ ഒന്നിന് മുഹമ്മദ് ആരിഫിന് വിചാരണ കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ പിന്നീട് ദല്‍ഹി ഹൈക്കോടതിയും 2011ല്‍ സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: