നാഗ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ അപമാനിച്ചെന്നാരോപിച്ച് യോഗാചാര്യന് ബാബാ രാംദേവിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കേസ്. രാംദേവിന്റെ മധുവിധു പ്രയോഗത്തിനെതിരെയാണ് ഉത്തര്‍പ്രദേശിനു പിന്നാലെ ഹിമാചല്‍, മഹാരാഷ്ട്ര, രാജസ്ഥാന് ഭരണകൂടങ്ങളും പട്ടിക ജാതി/പട്ടിക വര്‍ഗ നിയമത്തിന് കീഴില്‍ നടപടി തുടങ്ങുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് രാംദേവ് വ്യക്തമാക്കി.
ഹിമാചലില്‍ യോഗാചാര്യന്റെ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. യോഗാക്യാമ്പുകള്‍ നിരോധിച്ച നടപടി ജനാധിപത്യവിരുദ്ധവും കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മീഷനുമേല്‍ നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. തെര. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രാംദേവിന് ഹിമാചലില്‍ യോഗാക്യാമ്പുകള്‍ നടത്താന്‍ അനുമതി നിഷേധിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നരീന്ദര്‍ ചൗഹാന് പറഞ്ഞു. പതഞ്ജലി യോഗപീഠത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരുന്ന .യോഗാശിബിരങ്ങള്ക്കെല്ലാം അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: