തിരുവനന്തപുരം:തലസ്ഥാനത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 41 പവനും 25,000 രൂപയും കവര്‍ന്നു. കരമന കരുമം ഇടഗ്രാമത്തില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ അച്യുതന്‍നായരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രി മോഷണം നടന്നുവെന്നാണ് പോലീസിന്റെ നിഗമനം. അച്യുതന്‍നായരും കുടുംബവും വീടുപൂട്ടി ശനിയാഴ്ച കന്യാകുമാരിയില്് പോയിരുന്നു. ഞായറാഴ്ച വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിലെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തി. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘംഅന്വേഷണം നടത്തും. പ്രൊഫഷണല്‍ സംഘമാണ് മോഷണത്തിനു പിന്നിലെന്നു സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: