പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ മൂകാംബികായാത്ര ജാമ്യ വ്യവസ്ഥാ ലംഘനമാണെന്ന് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരാമര്‍ശം. ജാമ്യത്തി ലുള്ള പ്രതി കോടതി നിര്‍ദേശം ലംഘിച്ച് കേരളം വിട്ടുപോയത് ഗുരുതരമായ കുറ്റമാണെന്നും, ഇതു തെളിഞ്ഞാല്‍ സരിതയുടെ ജാമ്യം റദ്ദാക്കാന്‍ പോലും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെടാവുന്നതാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 18 നാണ് കര്‍ണ്ണാടകയിലെ മൂകാംബിക ക്ഷേത്രത്തില്‍ സരിത ദര്‍ശനത്തിന് പോയത്. നാലു മാസം മുമ്പ് സരിതക്ക് കോടതി ജാമ്യം അനുവദിച്ചത് കേരളം വിട്ടു പോകരുതെന്നതടക്കമുള്ള ഉപാധികളോടെയാണ്. കേസ് ആവശ്യത്തിന് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാകാനുള്ള അനുമതി മാത്രമാണ് കോടതി നല്‍കിയിരുന്നത്. ഇതിെന്റ മറവിലാണ് സരിത മൂകാംബിക യാത്ര നടത്തിയത്. അവിടെ സരിതയെ തിരിച്ചറിഞ്ഞ ചിലര്‍ ഓട്ടോഗ്രാഫ് വാങ്ങാനായി ചുറ്റും തടിച്ചു കൂടിയത് മാധ്യമങ്ങളില്‍ വാര്‍ത്ത ആയിരുന്നു.
സരിത ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി കോട്ടയം ഡിവൈഎസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ വി. അജിത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്. പ്രദീപ്കുമാര്‍ മുഖാന്തിരം പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. യാത്ര സംബന്ധിച്ച തെളിവുകളും ഹാജരാക്കിയിരുന്നു. പ്രതിക്ക് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാകാനുള്ള അനുമതി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജി പരിഗണിക്കവെയാണ് കോടതി വാക്കാലുള്ള പരാമര്‍ശം നടത്തിയത്. ആ ക്ഷേപം ഉണ്ടെങ്കില്‍ കേസ് ഇനി പരിഗണിക്കുന്ന മേയ് അഞ്ചിനകം സമര്‍പ്പിക്കാന്‍ സരി തയുടെ അഭിഭാഷകന് പ്രിന്‍സ് പി. തോമസിന് കോടതി സമയം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: