വാഷിങ്ങ്ടണ്‍: റഷ്യ ഉക്രെയ്നിലേക്ക് അതിക്രമിച്ച് കടക്കില്ലെന്ന് ഉറപ്പു നല്‍കിയതായി യുഎസ് അറിയിച്ചു. ഇതു സംബന്ധിച്ച കാര്യം യുഎസ് പ്രതിരോധ വകുപ്പാണ് അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറി ഹേഗലും റഷ്യന്‍ പ്രതിരോധ വകുപ്പ് മന്ത്രി സെര്‍ജി ഷോഗിയുമായി ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചതെന്ന് യുഎസ് വൃത്തങ്ങള്‍ പറഞ്ഞു.
കിഴക്കന്‍ ഉക്രെയ്നില് നിലവില്‍ കുടുങ്ങി കിടക്കുന്ന യൂറോപ്യന്‍ സെക്യൂരിറ്റി ആന്റ് കോര്പ്പറേഷന് എന്ന സംഘടനയുടെ ഏഴു പേരെ മോചിപ്പിക്കുന്നതിനു റഷ്യയുടെ സഹായവും യുഎസ് പ്രതിരോധ വകുപ്പ് ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു. ഉക്രെയ്നെതിരെ പ്രക്ഷോഭം നടത്തിയതിനു തടവിലായ തങ്ങളുടെ കൂട്ടാളികളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ ഇവരെ തടഞ്ഞുവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: