കൊച്ചി: കലയുടെ കുലപതിയെയാണ് എം.വി. ദേവന്റെ വേര്‍പാടോടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് തപസ്യ പ്രസിഡന്റ് എസ്. രമേശന്‍നായര്‍ പറഞ്ഞു. ചിത്രകലയില്‍ ആത്മാര്‍പ്പണം ചെയ്തദേവന്റെ വരകളില്‍ ദേവസ്പര്ശമുണ്ടായിരുന്നു.
ജീവിതചിത്രം വരച്ചുതീര്ക്കാതെയുള്ള ദേവന്റെ ആകസ്മികമായ നിര്യാണം ഒരു തീരാനഷ്ടമാണ്.ചിത്രകാരന് എന്നതിന് പുറമെ പ്രതിഭാധനനായ സാഹിത്യനിരൂപകന്‍, സമഗ്രബോധമുള്ള സാമൂഹ്യചിന്തകന്‍, ഉജ്ജ്വലനായ പ്രഭാഷകന്‍, അനീതികള്‍ക്കെതിരെ നിരന്തരം ശബ്ദിച്ച പോരാളി, സര്‍വ്വോപരി ഒരു സ്വാതന്ത്ര്യദാഹി എന്നീ നിലകളിലൊക്കെ ദേവന്റെ സംഭാവനകള്‍ വലുതാണ്. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഈടുവെപ്പുകളായി അവ നിലകൊള്ളും. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു, അനുശോചനസന്ദേശത്തില്‍ രമേശന്‍നായര്‍ പറഞ്ഞു. സംസ്ഥാന ഖജാന്‍ജി ലക്ഷ്മീനാരായണന്‍, രാജേന്ദ്രന്, കെ.എസ്. പ്രസാദ് എന്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: