കൊച്ചി: എറണാകുളം-തൃപ്പൂണിത്തുറ പാതയിലെ സിഗ്നല്‍ നവീകരണവും പാതയിരട്ടിപ്പിക്കലും പൂര്‍ത്തിയായി. ഇതോടെ ഒരാഴ്ചയായി തുടര്‍ന്ന ഗതാഗതതടസം മാറും. ഇന്നുമുതല്‍ ട്രെയിനുകള്‍ സാധാരണഗതിയില്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണറെയില്‍വെ അറിയിച്ചു. എറണാകുളത്ത് ആധുനിക ഇന്റര്‍ലോക്കിംഗ് സിഗ്നല്‍ സിസ്റ്റം സ്ഥാപിച്ചതോടെ ഇതുവഴി കൂടുതല്‍ ട്രെയിനുകള്‍ക്ക് ഒരേസമയം കടന്നുപോകാനാവും.
കോട്ടയം-ആലപ്പുഴ റൂട്ടുകളില്‍ ഒരേസമയം നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് ട്രെയിനുകള്‍ തിരിച്ചുവിടാനാകും. എറണാകുളം നോര്‍ത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനുമിടയില്‍ ട്രെയിനുകള്‍ക്ക് 65 കി.മീ വരെ വേഗതയില്‍ ഇനി കടന്നുപോകാനാകും. നിലവില്‍ ഇത് 15 കി.മീറ്ററായിരുന്നു. ഷൊര്‍ണൂര്‍ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള റെയില്‍പാതയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഇതോടെ നൂറു ശതമാനം പൂര്‍ത്തിയായതായി റെയില്‍വെ വ്യക്തമാക്കി. പാത നവീകരണത്തിന്റെ ഭാഗമായി റദ്ദാക്കിയ സര്‍വീസുകള്‍ ഇന്നുമുതല്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: