ആലുവ: ശില്പങ്ങളും സാഹിത്യങ്ങളും ഓര്‍മ്മകളാക്കി ചിത്രകാരന് എം.വി. ദേവന് (86) അന്തരിച്ചു. ആലുവ ചൂര്‍ണ്ണിക്കര പൂര്ണിയെന്ന വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു അന്ത്യം. ചിത്രകാരന് ശില്പി, വാസ്തുശില്പി, സാഹിത്യകാരന്, പ്രഭാഷകന്‍ എന്നി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം.വി. ദേവന് കഴിഞ്ഞ കുറച്ചുമാസങ്ങളായി വാര്‍ദ്ധ്യകസഹജമായ അസുഖം മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ലാറിബേക്കര്‍ രീതിയില്‍ നിര്‍മ്മിച്ച ചൂര്ണ്ണിയെന്ന വീട്ടില്‍ പുസ്തകങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഇടയിലായിരുന്നു എം.വി. ദേവന്. താന്‍ വരച്ച ശില്പങ്ങളും ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. 1928 ജാനുവരി 15ന് കണ്ണൂര്‍ ജില്ലയിലെ പൊക്ലിയില് മഠത്തില്‍ ഗോവിന്ദന് ഗുരുക്കളുടെയും മുല്ലേളി മാധവിയുടെയും മകനായാണ് എം.വി. ദേവന്റെ ജനനം. കുട്ടിക്കാലത്തുതന്നെ ചിത്രകലയില്‍ താല്പര്യമുണ്ടായിരുന്ന ദേവന് ഹൈസ്കൂള്‍ പഠനം കഴിഞ്ഞ് ഇന്റര്‍ മീഡിയത്തിന് പോകാതെ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ ചേര്‍ന്നു. പ്രവേശന പരിക്ഷ കഴിഞ്ഞശേഷമാണ് അവിടെ എത്തിയതെങ്കിലും ആനുകാലികങ്ങളില്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ പ്രവേശനം കിട്ടി. ഡി.പി. ശായ്ചൗധരി, കെ.സി.എസ്.പണിക്കര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. 1952 മുതല്‍ മാതൃഭൂമി വാരികയില്‍ ഏറെക്കാലം ചിത്രങ്ങള്‍ വരച്ചിരുന്നു. ദേവന് ബഷീറിന്റെയും ഉറുബിന്റെയും കഥപാത്രങ്ങള്‍ക്കും നല്കിയ രൂപഭാവ വിശേഷതകള്‍ വായനക്കാരെ വളരെ ആകര്‍ഷിച്ചിരുന്നു. ആദ്യ കാലത്തു ജലഛായ ചിത്രങ്ങള്‍ വരിച്ചിരുന്ന ദേവന് പിന്നീട് എണ്ണഛായത്തിലേക്കുവന്നു. ശില്പങ്ങള് കല്ലിലും സിമന്റിലും കോണ്‍ക്രീറ്റിലും ചെയ്തിട്ടുണ്ട്. പില്കാലത്ത് വാസ്തുശില്പത്തിലേക്കുതിരിഞ്ഞു. 1961 മാതൃഭൂമി വിട്ട് മദ്രാസിലെ സതേണ്‍ ലാഗേജ് ബുക്ക് ട്രസല് എന്ന സ്ഥാപനത്തിന്റെ കലാ ഉപദേഷ്ടാവായി. 1968 വരെ മദ്രാസ് ലളിതകല അക്കാദമിയിലും പ്രവര്‍ത്തിച്ചു. 1968 മുതല്‍ 72 വരെ ഉദ്യോഗമണ്ഡല്‍ ഫാക്ടില്‍ കണ്‍സല്‍ട്ടന്റായി ജോലിനോക്കി. 1974 മുതല്‍ 77 വരെ അദ്ദേഹം സംസ്ഥാന ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നു. ഇക്കാലത്താണ് പെരുന്തച്ചന് എന്ന പേരില്‍ അദ്ദേഹം ഗൃഹനിര്‍മ്മാണ കണ്‍സള്‍ട്ടന്റ് സ്ഥാപനം തുടങ്ങുന്നത്. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവ ദേവന് സ്ഥാപിച്ചവയാണ്. ഗോപുരം സമീക്ഷ, കേരള കവിത തുടങ്ങിയ സാഹിത്യപ്രസ്ഥാനങ്ങളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ന്യൂമാഹിയിലെ മലയാള കലാഗ്രാമത്തിന്റെ ഡയറക്ടറും കലാദര്‍പ്പണത്തിന്റെ എഡിറ്ററുമായിരുന്നു. ദേവന്റെ തെരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്പര്ശനം എന്ന പേരില്‍ 1999 ല്‍ പ്രസിദ്ധീകരിച്ചു.
മക്കള്‍: ജമീല (കുവൈറ്റ്), ശാലിനി (ഗോവ). മരുമക്കള്‍: കൊച്ചുമോന് ഫ്രാന്‍സിസ്, രാജമോഹന്‍.
ഇന്ന് രണ്ട് മണി മുതല്‍ നാല് മണിവരെ ആലുവ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം തുടര്‍ന്ന് ചൂര്‍ണിക്കരയിലെ പൊതുശ്മശാനത്തില്‍ നടക്കും.
ചെന്നൈയിലെ ‘ചോഴമണ്ഡലം’ (1965), കൊച്ചിയിലെ കേരള കലാപീഠം (1969), ന്യൂമാഹിയിലെ മലയാള കലാഗ്രാമം (1993) എന്നിവയുടെ തുടക്കം മുതല്‍ ബന്ധപ്പെട്ടിരിക്കുന്നു.
ദേവസ്പന്ദനം, ദേവായനം, സ്വാതന്ത്ര്യംകൊണ്ട് നാം എന്തുചെയ്തു എന്നിവയാണ് പ്രധാന കൃതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: