ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ പുതിയ പ്രവണതയില്‍ അതൃപ്തിയും സങ്കടവും രേഖപ്പെടുത്തി ബോലിവുഡ് നടന് ആമിര്ഖാന് രംഗത്ത്.
വിജയിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് വരെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതാണ് താരത്തിന് അനിഷ്ടം തോന്നിയ പ്രവണത. എന്നാല്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്ക് വോട്ട് രേഖ പ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്ന് ആമിര്‍ പ്രത്യാശിച്ചു.
ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളായി നില്ക്കുന്നവര് തന്നെയാണ് കഴിഞ്ഞ തവണയും പാര്‍ലമെന്റിലിരുന്നു അവരുടെ താല്പര്യത്തിനനുസരിച്ച് രാജ്യത്തെ നിയമങ്ങളെ നിശ്ചയിച്ചത്. ഒരു സാധാരണ ഇന്ത്യനെന്ന നിലയില്‍ തനിക്ക് ഇതില്‍ ദു: ഖമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സാമൂഹ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി ഷോ ആയ ‘സത്യമേവ ജയതെ’യുടെ അവതാരകനാണ് ആമിര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ശരിയായ ദിശ കണ്ടെത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിടിവി ഏര്‍പ്പെടുത്തിയ അവാര്‍ഡ് നിശാ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: