കാഞ്ഞിരപ്പള്ളി: വേനല്‍ മഴ ശക്തിപ്രാപിച്ചതോടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മലയോര മേഖല പകര്‍ച്ച വ്യാധി ഭീഷണിയിലായി. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വൈകുന്നതോടെ പകര്‍ച്ച വ്യാധികള്‍ പലയിടത്തും വ്യാപകമായി കഴിഞ്ഞു. കാഞ്ഞിരപ്പള്ളി മേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ തന്നെ ആറ് പേര് ഡെങ്കിപ്പനി പിടിപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പകര്‍ച്ച വ്യാധികള്‍ പകരുന്നതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പും തദ്ദേശഭരണകൂടവും.
ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും സംയുക്തമായി വീടുകള്‍ കയറിയിറങ്ങിയ ബോധവല്‍ക്കരണവും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കും. കൊതുക് ഉള്‍പ്പെടെയുള്ളവ വളരാന്‍ സാഹചര്യമൊരുക്കുന്നവര്ക്കെതിരെയും മലിനീകരണത്തിനെതിരെയും കര്‍ശന നടപടി സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കൊതുകുകള്‍ കൂടുതല്‍ വളരാന്‍ സാധ്യതയുള്ള റബ്ബര്‍ തോട്ടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
റബ്ബര്‍ ചിരട്ടകള്‍ കമഴ്ത്തി വച്ച് കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യം തടയണം. കൂടാതെ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: