മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചര്‍ച്ച് ഹാളില്‍വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി എരുമേലി സ്വദേശി കോയിക്കല്‍കാവ് ഭാഗത്ത് സാജന് മത്തായി (40)യെ കാഞ്ഞിരപ്പള്ളി സിഐ എന്‍.ജി. ശ്രീമോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു.
സംഭവത്തെപ്പറ്റി പൊലിസ് പറയുന്നതിങ്ങനെ: പുഞ്ചവയല്‍ രണ്ട് സെന്റ് കോളനിയിലെ ഇസ്രയേല്‍ പെന്തക്കോസ്ത് സഭയിലെ പാസ്റ്ററാണ് പിടിയിലായ സാജന്. ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യദിനം പരിചയപ്പെട്ട പുലിക്കുന്ന് സ്വദേശിയായ 17 കാരി പെണ്‍കുട്ടിയെ 23ന് കണ്വന്ഷന് മൈതാനത്ത് നടക്കുമ്പോള്‍ ചര്‍ച്ച് ഹാളില്‍വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലിസില്‍ മൊഴിനല്‍കി.
കഴിഞ്ഞ 23ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ കോ ട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ മുണ്ടക്കയം പൊലിസില്‍ പരാതി നല്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റാന്നിയിലെ വാടകവീട്ടില്‍നിന്നാണ് സാജനെ അറസ്റ്റു ചെയ്തത്. സാജനെ പുഞ്ചവയലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
പുഞ്ചവയല്‍ ചര്‍ച്ചിന്റെ സ്ഥാപകനായ പി.സി. യോഹന്നാന്റെ മകളെയും, മകളുടെ മകളെയും സാജന് ഇതിനു മുന്‍പ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇയാള്‍ മുന്‍പ് മൂന്നു തവണ വിവാഹം കഴിച്ചതായാണ് പൊലിസ് വെളിപ്പെടുത്തല്‍. ആദ്യം ഒരുമിച്ചു താമസിച്ചിരുന്ന യുവതി ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. രണ്ടാമത്തെ ഭാര്യയില്‍ ഇയാള്‍ക്ക് 9 വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. രണ്ടാമത്തെ ഭാര്യമായുള്ള ബന്ധവും സാജന് വേര്‍പെടുത്തിയിരുന്നു. രണ്ട് മാസം മുന്‍പ് ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയെയ സാജന് വിവാഹം കഴിച്ചിരുന്നു. ഇതിനുശേഷമായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. റാന്നി മേഖലയില്‍ വീടുകയറിയുള്ള സുവിശേഷ പ്രവര്‍ത്തനവും ഇയാള്‍ക്കുണ്ട്.
മുണ്ടക്കയം എസ്ഐ സുബൈര്‍ മുഹമ്മദ്, എഎസ്ഐ മാമച്ചന്, എസ്സിപിഓമാരായ സുധന്, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സാജനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: