പത്തനാപുരം: കൊല്ലം പത്തനാപുരത്ത് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനുള്‍പ്പെടെ നാലു പേര് പിടിയിലായി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാതാപിതാക്കള്‍ മരിച്ചശേഷം പത്തനാപുരത്തെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംരക്ഷണയിലായിരുന്ന പുന്നല സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടാനച്ഛനും രണ്ടാനമ്മയുമുള്‍പ്പെടെ നാലു പേരെ പൊലീസ് പിടികൂടി.
പെണ്‍കുട്ടിയുടെ അച്ഛന് മരിച്ചതോടെ അമ്മ മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് അമ്മയും മരിച്ചപ്പോള്‍ രണ്ടാനച്ഛന് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. അതോടെ പെണ്‍കുട്ടി പത്തനാപുരത്തെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംരക്ഷണയിലായി. ഇവിടെത്തെ ജീവനക്കാരന് സിനിമ കാണിക്കാനെന്ന വ്യാജേനെ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്ന് അഗതി മന്ദിരത്തില്‍ നിന്നും രണ്ടാനച്ഛനും ഭാര്യയ്ക്കു മൊപ്പം പോയ പെണ്‍കുട്ടിയെ പിന്നീട് രണ്ടാനച്ഛനും പീഡിപ്പിക്കുകയായിരുന്നു.
സംഭവം രണ്ടാനമ്മയെ അറിയിച്ചെങ്കിലും അവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് ചിലര്‍ക്കുകൂടി പെണ്‍കുട്ടിയെ കാഴ്ചവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: