ചങ്ങനാശേരി: വൈദ്യുതി കണക്ഷന് നല്‍കുന്നത് സംബന്ധിച്ച് പരാതി നല്കാന് ഇലക്ട്രിസിറ്റി ഓഫീസിലെത്തിയ വീട്ടമ്മയെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പരാതി വാങ്ങാന്‍ സമ്മതിക്കാതെ ആക്ഷേപിച്ചതായി ആരോപണം.മാടപ്പള്ളി വാഴപറമ്പില്‍ കുഞ്ഞൂഞ്ഞമ്മ(58) നല്കിയ പരാതി സ്വീകരിക്കാനാണ് കെഎസ്ഇബി തെങ്ങണ സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന് തയ്യാറാവാഞ്ഞത്.
ഇവരുടെ സ്ഥലത്തുള്ള പോസ്റ്റില്‍ നിന്നും അയല്‍വാസിക്ക് അനുവാദം കൂടാതെ വൈദ്യുതി കണക്ഷന് നല്കുന്നതിനു കുഞ്ഞൂഞ്ഞമ്മ വിസമ്മതിച്ചിരുന്നു.ഇതു വകവയ്ക്കാതെ അയല്‍വാസിയ്ക്ക് വൈദ്യുതി കണക്ഷന് നല്കാന് തെങ്ങണ സെക്ഷന്‍ ഓഫീസില്‍ നിന്നും നീക്കം ഉണ്ടായപ്പോഴാണ് പരാതി നല്കാന് കുഞ്ഞൂഞ്ഞമ്മ തയ്യാറായത്.
തനിക്ക് ആരുടെയും പരാതി വേണ്ടന്നും.വേണ്ടി വന്നാല്‍ നിങ്ങളുടെ കണക്ഷന് കട്ടു ചെയ്തിട്ടാണെങ്കിലും അവര്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കും.രൂപാ വല്ലതു വേണമെങ്കില്‍ പറ അവരുടെ കൈയ്യില്‍ നിന്നും വാങ്ങിത്തരാമെന്നാണ് ഉദ്യോഗസ്ഥന് പറഞ്ഞതെന്ന് കുഞ്ഞൂഞ്ഞമ്മ പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പെട്ട വിധവയാണ് താനെന്നും തന്റെ പരാതി സ്വീകരിക്കുകയെങ്കിലും ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ അതിനു എനിക്കെന്തുവേണം, ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടതായും കുഞ്ഞൂഞ്ഞമ്മ പറഞ്ഞു.കുഞ്ഞൂഞ്ഞമ്മയുടെ വീട്ടില്‍ വൈദ്യുതി കണക്ഷന് ലഭിയ്ക്കുന്നതിനുള്ള വയറിങ്ങ് പണികള്‍ പൂര്‍ത്തിയാക്കി കണക്ഷന് ലഭിയ്ക്കുന്നതിന് അപേക്ഷ നല്കിയപ്പോള് ഇതേ അയല്‍വാസി തന്റെ പറമ്പിന്റെ അതിരു ചേര്‍ന്ന് കണക്ഷന് ലൈന്‍ വലിയ്ക്കുന്നതു വിലയ്ക്കിയിരുന്നു.
ഇതേ തുടര്‍ന്നു ആറു വര്‍ഷത്തോളം വൈദ്യുതി കണക്ഷന് ലഭിയ്ക്കാതിരുന്ന കുഞ്ഞൂഞ്ഞമ്മ വര്‍ഷങ്ങളോളം പല വാതിലുകളും മുട്ടിയെങ്കിലും അവസാനം എം.എല്‍.എ ഫണ്ട് സഹായത്തോടെ പോസ്റ്റ് വാങ്ങിയിട്ടാണ് കണക്ഷന് എടുത്തത്. ഇതേ പോസ്റ്റില്‍ നിന്ന് കുഞ്ഞൂഞ്ഞമ്മയുടെ അനുവാദം വാങ്ങാതെ അയല്‍വാസിയ്ക്ക് വൈദ്യുതികണക്ഷന് നല്‍കാനായിരുന്നു ഉദ്യോഗസ്ഥന്റെ നീക്കം. ഇതിനെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് വാങ്ങാന്‍പോലും കൂട്ടാക്കാതെ അപമര്യാദയായി സംസാരിച്ചതെന്നും കുഞ്ഞൂഞ്ഞമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: