തിരുവനന്തപുരം: കുറ്റംചെയ്തവര്‍ കുറ്റവാളികളാണെന്നും അവരെ ശിക്ഷിക്കുന്ന സമയത്ത് നിയമസംവിധാനങ്ങള്‍ അവര്‍ക്ക് പിന്നിലെ മതത്തെ കാണരുതെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. മാറാട് കൂട്ടക്കൊലയുടെ 11-ാം വാര്‍ഷികദിനം ഭീകരവിരുദ്ധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹിന്ദുഐക്യവേദി സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച മാറാട് ദിന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറാട് സംഭവം നടന്നിട്ട് പതിനൊന്നുവര്‍ഷം കഴിഞ്ഞിട്ടും അതിനു പുറകിലെ നിഗൂഢ ശക്തികളെ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാരിനായിട്ടില്ല. മാറാടു കൂട്ടക്കൊലയുടെ ഗൂഢാലോചനയില്‍ പങ്കാളിയായ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ 127 പ്രതികളാണുള്ളത്. ഇത്രയും പ്രതികളുള്ള ഒരു കേസ് ഇതിനുമുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. മാറാട് സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നന്നിട്ടുണ്ടെന്നും അതന്വേഷിക്കണമെന്നും കോടതികള്‍ വരെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. മാറാട് കമ്മീഷന് ജസ്റ്റിസ് ജോസഫ് സിബിഐ അന്വേഷിക്കണം വേണമെന്ന് ശുപാര്‍ശ ചെയ്തപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിനു നിയമതടസ്സം ഉണ്ടെന്നാണ് പറയുന്നത്. ഹൈക്കോടതി ജഡ്ജിയായ ജോസഫിനറിയാത്ത എന്തു നിയമജ്ഞാനമാണ് ഉമ്മന്‍ചാണ്ടിക്കുള്ളതെന്ന് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മുസ്ലിംലീഗിലെ പല നേതാക്കളും സംശയത്തിന്റെ നിഴലിലാണ്. കേരളത്തിലെ ഭരണകക്ഷി നേതാക്കള്‍ക്ക് ഇതില്‍ കയ്യുണ്ടെന്ന് ജനങ്ങള്‍ സംശയിക്കുമ്പോള്‍ അതില്ല എന്ന് തെളിയിക്കേണ്ടത് യുഡിഎഫിന്റെ ബാധ്യതയാണ്. മാറാട് കൂട്ടക്കൊല ആദ്യം അന്വേഷിച്ച ഡിവൈഎസ്പി പ്രദീപ്കുമാറിനെയും സംഘത്തെയും പിരിച്ചുവിട്ടതെന്തിന്, ഗൂഢാലോചന നടത്തിയ ഹോട്ടലിലെ രജിസ്റ്റര്‍ തിരുത്തി പകരം പേര് ചേര്‍ത്തതെന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. തീവ്രവാദത്തെ സഹായിക്കുന്ന ഗവണ്മെന്റും നേതാക്കളും രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദ കേസ്സുകളില്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കണം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക പോലീസ് സംഘങ്ങള്‍ കേരള പോലീസിനെ നോക്കുകുത്തിയാക്കി ഇവിടെ നിന്നും വന്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്തുകൊണ്ട് പോയിട്ടും ആഭ്യന്തരമന്ത്രിക്ക് യാതൊരു നാണവുമില്ല. മറ്റ് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ പിടിക്കുന്ന തീവ്രവാദികളെ യാചിച്ച് കസ്റ്റഡിയില്‍ വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് കേരള പോലീസ് ചെയ്യുന്നത്. പോലീസിന് തീവ്രവാദ കേസുകള്‍ അന്വേഷിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. മാറാട് ഗൂഢാലോചനയും സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്ന് കോടതിയും ജുഡീഷ്യല്‍ കമ്മീഷനും ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാത്തത് ഭരണകക്ഷികളുടെ തീവ്രവാദബന്ധം ഒന്നുകൊണ്ടുമാത്രമാണെന്നും കുമ്മനം ആരോപിച്ചു.
മുസ്ലിംലീഗിന്റെ സ്വാധീനം കൊണ്ടാണ് അന്വേഷണം നടക്കാത്തത്. പതിനൊന്ന് വര്‍ഷമായിട്ട് കണ്ണുനീരുണങ്ങാത്ത മാറാടുള്ള അമ്മമാരുടെ നൊമ്പരം ഉമ്മന്‍ചാണ്ടി മനസിലാക്കണം. മാറാട് വിഷയത്തില്‍ യുക്തമായ നീതി നടപ്പിലാക്കുന്നതുവരെ സംമരരംഗത്തുനിന്നും ഹിന്ദുഐക്യവേദി ഒരടിപോലും പിന്മാറില്ലയെന്നും കുമ്മനം വ്യക്തമാക്കി.
ഹിന്ദുഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി സ്വാമി ഭാര്‍ഗവറാം മുഖ്യപ്രഭാഷണം നടത്തി. വഖാസിനെപോലെ ഒരു ഭീകരന് കേരളത്തില്‍ തങ്ങിയ കാര്യം മാസങ്ങള്‍ക്കുമുമ്പ് അറിയാമായിരുന്നു എന്നു പറയുന്ന ആഭ്യന്തരമന്ത്രി കേരളത്തിന് അപമാനമാണെന്നും ഭാര്‍ഗവറാം സൂചിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കൈനകരി ജനാര്ദ്ദനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിളിമാനൂര്‍ സുരേഷ് സ്വാഗതം പറഞ്ഞു. ധീവരസഭ ജില്ലാ പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജന. സെക്രട്ടറി കദംബന്‍ നമ്പൂതിരിപ്പാട്, ഹിന്ദുഐക്യവേദി നേതാക്കളായ കെ. പ്രഭാകരന്, തിരുമല അനില്‍, ജ്യോതീന്ദ്രകുമാര്‍, വഴയില ഉണ്ണി, എന്‍.കെ. രത്നകുമാര്‍, നെടുമങ്ങാട് ശ്രീകുമാര്‍, ശിവശങ്കരപിള്ള എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: