കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച ഭാരതീയ ജനസംഘത്തിന്റെയും ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ആദ്യകാല നേതാവായ യു. ദത്താത്രേയറാവുവിന് പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്,ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ബിജെപി ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, സി.കെ. നാണു എം.എല്‍.എ,കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, അഹല്യാശങ്കര്‍, ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്, കോര്പ്പറേഷന് കൗണ്‍സിലര്‍ കാനങ്ങോട്ട് ഹരിദാസന്, മുന്‍ എം.എല്‍എ. പി. വിശ്വന്, ആര്‍എസ്എസ് ജില്ലാ സംഘചാലക് സി.ആര് മഹിപാല്‍, വിഭാഗ് കാര്യവാഹ് കെ.പി. രാധാകൃഷ്ണന്, വിഭാഗ് സഹ സംഘചാലക് യു.ഗോപാല്‍ മല്ലര്‍, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗംഗാധരന്, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്, എന്‍സിപി നേതാവ് സുനില്‍സിംഗ്, കേണല്‍ ആയില്യത്ത്, ജനപക്ഷം നേതാക്കളായ പി.വേലായുധന്, ടിടി സാമിക്കുട്ടി, അഡ്വ. ഒ. ഗിരീഷ്കുമാര്‍, വി. മോഹനന് മാസ്റ്റര്‍, ഉമാ ഉണ്ണി തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട പ്രമുഖരടക്കം നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ആദര്‍ശവാനായ സ്വയംസേവകനും ആത്മാര്‍ത്ഥതയുള്ള പൊതു പ്രവര്‍ത്തകനെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭാരതീയ ജനസംഘം, ബിജെപി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ മുന്‍നിരക്കാരനായിരുന്ന ഇദ്ദേഹം. അടിയന്തരാവസ്ഥക്കെതിരായി നടത്തിയ പോരാട്ടത്തിലെ റാവുജിയുടെ പങ്കാളിത്തം അവിസ്മരണീയമാണ്- ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ യു. ദത്താത്രേയ റാവുവിന്റെ പങ്ക് അവിസ്മരണീയമായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അനുസ്മരിച്ചു. ജീവിതത്തില്‍ ലാളിത്യവും സംശുദ്ധിയും പുലര്‍ത്തിയ നേതാവായിരുന്നു യു. ദത്താത്രേയ റാവുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: