കോട്ടയം: ഹയര്‍ സെക്കണ്ടറി ദേശീയ അധ്യാപക അവാര്‍ഡിന് പരിഗണിക്കാനുള്ളകേരളത്തില് നിന്നുള്ളവരുടെ പാനല്‍ ലീഗ് ഇടപെട്ട് അട്ടിമറിച്ചു. ഇതോടെ ദേശീയ അദ്ധ്യാപക അവാര്‍ഡിന് ശുപാര്‍ശ ചെയ്തവരുടെ പട്ടികയില്‍ ന്യൂന പക്ഷ പ്രീണനം മാത്രമായി.
ഭരണനേതൃത്വത്തിന് താല്പര്യമുള്ളവരുടെ പേരുകള്‍ അവസാനപ്പട്ടികയില്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് ലീഗ് പട്ടിക അട്ടിമറിച്ചത്. ഹയര്‍സെക്കണ്ടറി തലത്തില്‍ മൂന്നു ദേശീയ അവാര്‍ഡുകളാണ് കേരളത്തിന് നല്‍കുക.
അവാര്‍ഡ് ജേതാക്കളെ കണ്ടെത്താനുള്ള സകല മാനദണ്ഡങ്ങളും ലംഘിച്ച് വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ പാനലാണ് ഇപ്പോള്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഫെബ്രുവരി 12 വരെ ഹയര്‍സെക്കണ്ടറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മറികടന്നാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയത്.കേശവേന്ദ്രകുമാര്‍ വയനാട് കളക്ടറായതോടെ, അദ്ദേഹം രണ്ടാം സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചിരുന്ന പ്രമുഖ അക്കാദമിക് വിദഗ്ദ്ധനായ അദ്ധ്യാപകനെ പുതിയ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് തരംതാഴ്ത്തി. ആറ് പേരുകളാണ് സാധാരണ നല്കുന്നതെങ്കിലും ഇത്തവണ അഞ്ചു പേരുകളേ നല്കിയുള്ളൂ ഇതില്‍ ആദ്യത്തെ മൂന്ന് പേരുകള്‍ സ്വാഭാവികമായും പരിഗണിക്കും.
മൂന്ന് മേഖലാ സമിതികളില്‍ നിന്നുള്ള ഒന്‍പത് പേരുകള്‍ സ്ക്രീനിംങ്ങ് നടത്തിയാണ് സംസ്ഥാനസമിതി അവസാനലിസ്റ്റ് തയ്യാറാക്കുന്നത്. ഇതില്‍ ഭേദഗതിവരുത്തി വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്കിയ ലിസ്റ്റാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കേന്ദ്ര പ്രതിനിധി ഡോ. വന്ദന റാവുവിനെ സ്വാധീനിച്ചാണ് ലിസ്റ്റില്‍ തിരിമറി നടത്തിയത്. കോഴിക്കോടു മേഖലയില്‍ നിന്നും ലീഗിന്റെ പ്രതിനിധിയും, എറണാകുളത്തു നിന്ന് കേരളാ കോണ്ഗ്രസിെന് നോമിനിയും മറ്റൊന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവും നേടിയപ്പോള്‍ കേശവേന്ദ്രകുമാര്‍ കൊണ്ടുവന്ന മെറിറ്റ് ലിസ്റ്റ് കാറ്റില്‍പ്പറന്നു.
ഇതിനിടെ വിദ്യാഭ്യാസാനുകൂല്യങ്ങളില് നിന്നും എന്‍എസ്എസ് മാനേജ്മെന്റിലെയും, നായര്‍ സമുദായത്തില്‍പ്പെട്ട അദ്ധ്യാപകരെയും ഒഴിവാക്കാനുള്ള രഹസ്യനിര്ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ചന്ദ്രിക ദിനപ്പത്രത്തിനെതിരെ എന്‍എസ്എസ് നല്കിയ കേസാണ് ലീഗിനെ ചൊടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍പ്പോലും ന്യൂനപക്ഷ പ്രീണനമാണ്.പമുഖ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനേതാവ് ‘ജന്മഭൂമി’യോട് പറഞ്ഞു.കഴിഞ്ഞ വര്‍ഷം കേരളാ കോണ്‍ഗ്രസിന്റെ താത്പര്യത്തിനുവേണ്ടി കരിക്കുലം കമ്മറ്റിയംഗം ഷാജു പുത്തൂരിനെ പോലും അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
കെ. ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: