കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് അന്താരാഷ്ട്ര ബന്ധം ഉണ്ടെന്ന് ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ മുന്‍ മേധാവി റിട്ട. എസ്.പി. സി.എം. പ്രദീപ് കുമാര്‍ . ഹിന്ദുഐക്യവേദി കോഴിക്കോട്ട് സംഘടിപ്പിച്ച് മാറാട് അനുസ്മരണസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മാറാട് സിബിഐ അന്വേഷണ ആവശ്യത്തെ അട്ടിമറിച്ചതിനെക്കുറിച്ചും കൂട്ടക്കൊലക്കു പിന്നിലെ നിഗൂഢതകളെക്കുറിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പാക്ചാരന്‍ ഫഹദും കേരളത്തിലെ പ്രമുഖ യുവജനരാഷ്ട്രീയ നേതാവും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ചുള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.
പാക്ചാരന്‍ ഫഹദ് പിടിക്കപ്പെട്ടത് ഒന്നരവര്‍ഷത്തോളം കേരളത്തില്‍ താമസിച്ചതിനുശേഷമാണ്. ഡ്രൈവിംഗ് ലൈസന്‍സടക്കം നിരവധി തിരിച്ചറിയില്‍ രേഖകള്‍ ഇവിടെ വെച്ച് ഉണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഐബിയുടെ വിവര പ്രകാരം കര്‍ണാടക പോലീസാണ് ഫഹദിനെ അറസ്റ്റ്ചെയ്യുന്നത്. കേരളത്തില്‍ ബോംബാക്രമണം നടത്താനല്ല മറിച്ച് ഫണ്ട് മാനേജ് ചെയ്യലായിരുന്നു ഫഹദിന്റെ ചുമതലയെന്ന് ചോദ്യം ചെയ്യലില്‍ നിന്നും മനസിലായി. മാറാട് അന്വേഷണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഫഹദും കേരളത്തിലെ ഒരു പ്രധാനയുവജനനേതാവും തമ്മില്‍ ഫോണ്‍ ബന്ധം വെളിവായത്. ഈ യുവജനനേതാവിനെ ചോദ്യം ചെയ്തപ്പോള്‍ പരിഹാസ്യമായ മറുപടിയാണ് ഇതിന് നല്‍കിയത്.
കടപ്പുറത്ത് കളിക്കുമ്പോള്‍ ഫോണ്കടലില് വീണുപോയതാണെന്നും മറ്റാരോ ഉപയോഗിച്ചതാണെന്നുമായിരുന്നു മറുപടി. ഈ നേതാവിന്റെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ വിവരം പരസ്യമാക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടെന്നായിരുന്നു എനിക്കു കിട്ടിയ അറിയിപ്പ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വീണ്ടുമയക്കുകയും നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തീവ്രവാദികള്‍ പലസംഘടനകളിലും കയറിപ്പറ്റിയിട്ടുണ്ട്. ഈ നേതാവിനും അദ്ദേഹത്തെ പിന്തുണച്ചയാള്ക്കും പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം കിട്ടുകയാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു.
മാറാട് കലാപത്തെക്കുറിച്ച് മദനിക്ക് നേരത്തെ വിവരം ഉണ്ടായിരുന്നുവെന്ന് സിഎം പ്രദീപ് കുമാര്‍ വെളിപ്പെടുത്തി. മാറാട് കൂട്ടക്കൊലയ്ക്ക് തൊട്ടുമുന്‍പ് ഒരുസന്തോഷകരമായ വാര്ത്തവരാനുണ്ടായിരുന്നുവെന്ന് ജയിലില്‍ വച്ച് മദനി പറഞ്ഞിരുന്നു. വിദേശനാണ്യവിനിമയത്തില്‍ നല്ല പരിചയമുള്ള കോഴിക്കോട്ടെ സ്വര്ണ്ണക്കച്ചവടക്കാരന് മദനിയും സൂഫിയ മദനിയുമായും ബന്ധമുണ്ട്. വെങ്ങളം മുതല്‍ പൊന്നാനിവരെയുള്ള റോഡ് സര്വ്വേക്കുപിന്നിലും മാറാട് ടൂറിസം പദ്ധതിയിലും ബേപ്പൂര്‍ തുറുമുഖം സ്വകാര്യവത്കരിക്കാന്‍ ശ്രമിച്ചതിന് പിന്നിലും വന്‍ ഗൂഢാലോചനയുണ്ട്.
മാറാട് കൂട്ടക്കൊല എട്ടുപേരെ കൊലപ്പെടുത്തിയ ക്രിമിനല്‍ കുറ്റത്തെക്കാള് വലിയ മാനമുള്ളതാണെന്നും അന്തര്‍ദേശീയ തലത്തില്‍ ഗൗരവമേറിയ പ്രാധാന്യം അതിനുണ്ടെന്നുമാണ് അന്വേഷണത്തില്‍ നിന്ന് കണ്ടെത്താനായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജുഡീഷ്യല്‍ കമ്മീഷന്റെ സുപ്രധാനമായ നിര്‍ദ്ദേശമായിരുന്നു കേസ് സിബിഐ അന്വേഷിക്കണമെന്നത്. എന്നാല്‍ അന്വേഷിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചത്.
മാറാട്കൂട്ടക്കൊലയെ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തിയ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും ഫലപ്രദമായി അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് സിബിഐ ഇത്തരത്തിലൊരു നിലപാടെടുക്കാന്‍ കാരണം. സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. ടിപി ചന്ദ്രശേഖരന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ആവേശം ഇക്കാര്യത്തില്‍ ഉണ്ടായില്ല. മാറാട് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് കോഴിക്കോട്ടെ ഉയര്‍ന്ന ഒരു പോലീസുദ്യോഗസ്ഥന്‍പോലും വായിച്ചുനോക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: