ഗുണ്ടൂര്‍: സീമാന്ധ്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും ലഭിക്കുകയെന്ന സൂചന നല്കി സോണിയയുടെ പ്രചാരണ യോഗം. ആന്ധ്ര വിഭജനത്തിനു ശേഷം ഇതാദ്യമായാണ് സോണിയ ഇവിടെയെത്തുന്നത്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ആള്ക്കാര് തീരെക്കുറവായിരുന്നു. ഒഴിഞ്ഞ കസേരകളും വിജനമായ പൊതുസ്ഥലവുമാണ് സോണിയയയെ വരവേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനപങ്കാളിത്തം തീരെക്കുറഞ്ഞത് സ്ഥാനാര്‍ഥികളുടെ ആത്മവിശ്വാസം തന്നെ തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. വെളളിയാഴ്ചയാണ് സോണിയ പങ്കെടുത്ത ആളില്ലാ യോഗം. എന്നാല്‍ വ്യാഴാഴ്ച മോദിയുടെ യോഗങ്ങള്‍ ഇവിടെ നടന്നിരുന്നു.പടുകൂറ്റന്‍ യോഗങ്ങളില്‍ വന്ജനപങ്കാളിത്തമായിരുന്നുവെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആളില്ലാത്തതു വകവെക്കാതെ സോണിയ പ്രസംഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: