ചെന്നൈ: ചെന്നൈ സ്ഫോടനത്തില്‍ വന്‍ദുരന്തമൊഴിവായത് ട്രെയിന്‍ വൈകിയതിനാല്‍. ട്രെയിന്‍ ഒാടുമ്പോഴായിരുന്നു ബോംബ് പൊട്ടിയതെങ്കില്‍ വന്‍ അഗ്നി ഉണ്ടാവുകയും ദുരന്തത്തിെന്റ വ്യാപ്തി വളരെ കൂടുകയും ചെയ്യുമായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ബാംഗ്ലൂര്‍ ഗുവാഹത്തി എക്സ്പ്രസിലാണ് മെയ് ഒന്നിന് രാവിലെ രണ്ട് ബോംബ് സ്ഫോടനങ്ങള്‍ നടന്നത്. ഒരാള്‍ മരിച്ചു. പതിനാലു പേര്‍ക്ക് പരിക്കേറ്റു.
അന്ന് ട്രെയിന്‍ 90 മിനിറ്റ് വൈകിയാണ് ചെന്നൈയില്‍ എത്തിയത്. പ്ലാറ്റ്ഫോമില്‍ കിടക്കുമ്പോഴാണ് ബോംബ് പൊട്ടിയത്. സാധാരണ 65 കിലോമീറ്റര്‍ വേഗതയിലാണ് ഓടുക. അങ്ങനെ ഓടുന്ന സമയത്തായിരുന്നെങ്കില്‍ വലിയ തീപിടിത്തം ഉണ്ടാകുമായിരുന്നു. തീപടര്‍ന്ന് വലിയ ദുരന്തവും സംഭവിക്കുകമായിരുന്നു. ശക്തമായ സ്ഫോടനമല്ല ഉണ്ടായത്. അതിനാല്‍ ട്രെയില്‍ പാളം തെറ്റുമായിരുന്നില്ല. ആര്‍ഡിഎക്സോ അതുപോലുള്ള അതിശക്തമായ സ്ഫോടകവസ്തുക്കളോ ആണ് ഉപയോഗിച്ചിരുന്നതെങ്കില്‍ വണ്ടി പാളം തെറ്റുമായിരുന്നു. അധികൃതര്‍ പറയുന്നു.
ചെന്നൈയില്‍ ട്രെയിനുള്ളിലാണ് ബോംബു വച്ചത്. അടിയിലായിരുന്നു അത് വച്ചിരുന്നതെങ്കിലും വന്‍ ദുരന്തമാകുമായിരുന്നു.
പൈപ്പ് ബോംബാണ് ഭീകരര്‍ ഉപയോഗിച്ചത്. അമോണിയം നൈട്രേറ്റും നൈട്രോ ടൊളുവിനും സള്‍ഫറുമാണ് ബോംബുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന നിഗമനത്തിലാണ് വിദഗ്ധര്‍. അമിട്ടിന് ഉപയോഗിക്കുന്ന വസ്തുവാണ് ടൊളുവിന്‍. സ്ഫോടനത്തിെന്റ വ്യാപ്തി കൂട്ടാന്‍ സ്റ്റീല്‍ ബോള്‍ ബെയറിംഗുകളും ഇരുമ്പാണികളും പൈപ്പ് ബോംബില്‍ വച്ചിരുന്നു.
ട്രെയിന്‍ അതിവേഗം പോകുന്ന സമയത്തായിരുന്നു ബോംബുകള്‍ പൊട്ടിയതെങ്കില്‍ നാലഞ്ച് ബോഗികളെങ്ക്ലും കത്തുമായിരുന്നു. ചില ബോഗികള്‍ പാളം തെറ്റുകയും ചെയ്യും. ഫോറന്‍സിക് വിദ്ഗ്ധന് കെ വരദരാജു പറഞ്ഞു. പൈപ്പ് ബോംബ് ചരിയുകയോ മറിഞ്ഞു വീഴുകയോ ചെയ്യാതിരിക്കാന്‍ ബാഗില്‍ ബോംബിനു ചുറ്റും റവ നിറച്ചിരുന്നു. ട്രെയിന്‍ പാളം തെറ്റിക്കുക തന്നെയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് രാജു പറഞ്ഞു. മോദി ആന്ധ്രയിലുള്ള സമയത്ത് അവിടെവെച്ച് വച്ച് ബോംബ് സ്ഫോടനം നടത്തുകയായിരുന്നു ഭീകരുടെ ലക്ഷ്യം. ബോംബിലെ ടൈമറിലുള്ള സമയം വച്ചു നോക്കിയാല്‍ ആ സമയം ട്രെയിന്‍ ആന്ധ്ര വഴി സഞ്ചരിക്കുകയായിരിക്കും. എന്നാല്‍ 90 മിനിറ്റ് വൈകിയതാണ് തമിഴ്്നാട്ടില്‍ വച്ച് പൊട്ടാനിടയായത്.
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ നിന്ന് അതിവേഗം ഇറങ്ങിയോടുന്ന ഒരാളുടെ ചിത്രം സിസിടിവിയില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുറുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: